
സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോൺസിഞ്ഞോർ ഡാരിയോ വിഗനോ രാജിവച്ച് സ്ഥാനമൊഴിഞ്ഞു.
2015-ൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്‍റെ മേധാവിയായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രീഫെക്ടാണ് മോൺ. ഡാരിയോ വിഗനോ. വളരെകാലമായി വ്യത്യസ്ത സ്ഥാപനങ്ങളായി പ്രവർത്തിച്ചിരുന്ന വത്തിക്കാന്റെ ടെലിവിഷൻ, റേഡിയോ, പ്രസ്സ്, മറ്റു പ്രസിദ്ധീകരണങ്ങൾ, പത്രം, വെബ് സൈറ്റ്, ഫോട്ടോഗ്രാഫിക് വിഭാഗങ്ങളെ ഒന്നിപ്പിച്ചത് വത്തിക്കാന്റെ മാധ്യമ ലോകത്തിന് പുത്തൻ ഉണർവ് സമ്മാനിച്ചു എന്നതിൽ സംശയമില്ല.
ബ്രസീൽ സ്വദേശിയായ മോൺ. ഡാരിയോ വിഗനോ ആശയവിനിമയ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
പാപ്പാ ഫ്രാൻസിസിന്‍റെ രചനകളുടെ ശേഖരത്തിന് ആമുഖം നൽകുവാൻ വേണ്ടി ബെനഡിക്ട് പാപ്പയിൽ നിന്നും സന്ദേശം വാങ്ങിയിരുന്നു. എന്നാൽ അൽപ്പം വിമർശനാത്മകമായി എഴുതിയിരുന്ന ഒരു ഭാഗം മാറ്റി ദേദഗതിവരുത്തിയാണ് വാര്‍ത്താസമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ വാർത്താ ഏജൻസികൾ ഉയർത്തിയ പ്രതിഷേധമാണ് വിരമിക്കുന്നതിന് കാരണമായത്.
രാജിക്കത്ത് ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയും ചെയ്ത സേവനങ്ങൾക്ക് കത്തിലൂടെ നന്ദിപറയുകയുംചെയ്തു.
മറ്റൊരാളെ ഫ്രാന്‍സിസ് പാപ്പാ നിയോഗിക്കുംവരെ ഇപ്പോൾ മാധ്യമ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അർജന്‍റീനക്കാരനായ, മോൺസിഞ്ഞോർ ലൂച്ചോ അഡ്രിയാൻ റുയിത്സിനാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. ഇദ്ദേഹം സാന്താ ക്രോച്ചെ (Holy Cross) പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിലെ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രൊഫസർ കൂടിയാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.