
സി.റൂബിനി സി.റ്റി.സി.
വത്തിക്കാൻ സിറ്റി: മാധ്യമങ്ങളെ ഉപയോഗിക്കേണ്ടത് സത്യവും നീതിയും കെട്ടിപ്പടുക്കാൻ, നശിപ്പിക്കാനാവരുതെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച, വിശുദ്ധ ക്ലമന്‍റീനാ ഹാളില്‍ വച്ച് വിദേശ മാധ്യമ പ്രവർത്തകരുടെ ഇറ്റലിയിലുള്ള സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നകയായിരുന്നു പാപ്പാ. സംഘടനയുടെ പ്രസിഡണ്ടായ എസ്മ ചക്കീർ സ്ഥാനമൊഴിയുകയും, പുതിയ പ്രസിഡന്റായി പത്രീസ്സീയാ തോമസ് സ്ഥാനമേൽക്കുകയും ചെയ്യുന്ന അവസരവുമായിരുന്നു ഇത്.
സഭയിലുള്ള മുറിവുകളിൽ മാധ്യമ പ്രവർത്തനം കൈവെക്കുമ്പോഴും, പലപ്പോഴും അകാരണമായി കുറ്റം ആരോപിക്കുമ്പോൾ പോലും താനും സഭയും മാധ്യമ പ്രവർത്തനത്തെ ആദരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. സത്യാന്വേഷണത്തിന് നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, സത്യമാണ് നമ്മെ സ്വതന്ത്രരാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എന്നതിൽ സംശയമില്ല, അതുപോലെ തന്നെ പ്രധാനമാണ് അതിന്‍റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യവുമെന്ന് ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ, മാധ്യമ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങളും, ചിത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവയും സൂക്ഷിച്ചു കൈകാര്യം ചെയ്യപ്പെടണമെന്നും അവരെ ഉദ്‌ബോധിപ്പിച്ചു.
മാധ്യമ പ്രവർത്തനങ്ങളിൽ എളിമയുടെ പങ്ക് വലുതാണെന്ന് പറഞ്ഞ പാപ്പാ സത്യാന്വേഷണത്തിന് എളിമ എത്രമാത്രം അത്യാവശ്യമാണെന്നും, ‘എല്ലാമറിയാം’ എന്ന അനുമാനത്തിൽ നിന്നും ‘പൂർണ്ണമായും അറിയാൻ കഴിയില്ല’ എന്ന യാഥാർഥ്യത്തിലേയ്ക്ക് കടന്നുവരണമെന്നും പറഞ്ഞു. കാരണം, എളിമ സത്യാന്വേഷണത്തിന്റെ ആരംഭമാണെന്നും, എളിമയുള്ള മാധ്യമപ്രവർത്തകൻ മുൻവിധികളിൽ നിന്ന് സ്വതന്ത്രരാണെന്നും അതിന് ധൈര്യം ആവശ്യമാണെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.
ലോകത്തിലെ സഹനങ്ങളുടെ മുന്നില്‍ പ്രത്യാശയെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടിയായും, എളിമയും സ്വാതന്ത്ര്യവുമുള്ളവരായും ചരിത്രത്തിൽ മുദ്ര പതിപ്പിക്കാൻ ഏവർക്കും സാധിക്കട്ടെ എന്നാശംസിച്ച് കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.