
സി.റൂബിനി സി.റ്റി.സി.
വത്തിക്കാൻ സിറ്റി: മാധ്യമങ്ങളെ ഉപയോഗിക്കേണ്ടത് സത്യവും നീതിയും കെട്ടിപ്പടുക്കാൻ, നശിപ്പിക്കാനാവരുതെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച, വിശുദ്ധ ക്ലമന്‍റീനാ ഹാളില്‍ വച്ച് വിദേശ മാധ്യമ പ്രവർത്തകരുടെ ഇറ്റലിയിലുള്ള സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നകയായിരുന്നു പാപ്പാ. സംഘടനയുടെ പ്രസിഡണ്ടായ എസ്മ ചക്കീർ സ്ഥാനമൊഴിയുകയും, പുതിയ പ്രസിഡന്റായി പത്രീസ്സീയാ തോമസ് സ്ഥാനമേൽക്കുകയും ചെയ്യുന്ന അവസരവുമായിരുന്നു ഇത്.
സഭയിലുള്ള മുറിവുകളിൽ മാധ്യമ പ്രവർത്തനം കൈവെക്കുമ്പോഴും, പലപ്പോഴും അകാരണമായി കുറ്റം ആരോപിക്കുമ്പോൾ പോലും താനും സഭയും മാധ്യമ പ്രവർത്തനത്തെ ആദരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. സത്യാന്വേഷണത്തിന് നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, സത്യമാണ് നമ്മെ സ്വതന്ത്രരാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എന്നതിൽ സംശയമില്ല, അതുപോലെ തന്നെ പ്രധാനമാണ് അതിന്‍റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യവുമെന്ന് ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ, മാധ്യമ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങളും, ചിത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവയും സൂക്ഷിച്ചു കൈകാര്യം ചെയ്യപ്പെടണമെന്നും അവരെ ഉദ്‌ബോധിപ്പിച്ചു.
മാധ്യമ പ്രവർത്തനങ്ങളിൽ എളിമയുടെ പങ്ക് വലുതാണെന്ന് പറഞ്ഞ പാപ്പാ സത്യാന്വേഷണത്തിന് എളിമ എത്രമാത്രം അത്യാവശ്യമാണെന്നും, ‘എല്ലാമറിയാം’ എന്ന അനുമാനത്തിൽ നിന്നും ‘പൂർണ്ണമായും അറിയാൻ കഴിയില്ല’ എന്ന യാഥാർഥ്യത്തിലേയ്ക്ക് കടന്നുവരണമെന്നും പറഞ്ഞു. കാരണം, എളിമ സത്യാന്വേഷണത്തിന്റെ ആരംഭമാണെന്നും, എളിമയുള്ള മാധ്യമപ്രവർത്തകൻ മുൻവിധികളിൽ നിന്ന് സ്വതന്ത്രരാണെന്നും അതിന് ധൈര്യം ആവശ്യമാണെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.
ലോകത്തിലെ സഹനങ്ങളുടെ മുന്നില്‍ പ്രത്യാശയെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടിയായും, എളിമയും സ്വാതന്ത്ര്യവുമുള്ളവരായും ചരിത്രത്തിൽ മുദ്ര പതിപ്പിക്കാൻ ഏവർക്കും സാധിക്കട്ടെ എന്നാശംസിച്ച് കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.