
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ
പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണമെന്ന് പാപ്പാ ഉത്ബോധിപ്പിക്കുന്നു.
പ്രസിദ്ധ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായിരുന്ന, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തിൽ സ്ഥാപിതമായ രാജ്യന്തര പത്രപ്രവർത്തന പുരസ്ക്കാര സമിതിക്കൊപ്പം ഒത്തുചേർന്ന മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ആധുനിക സാങ്കേതികത വിദ്യകൾ മാധ്യമലോകത്ത് ശക്തിപ്പെടുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ സാങ്കേതിക വിദ്യകൾ യഥാർത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന അപകടമായ അവസ്ഥയും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.