
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ
പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണമെന്ന് പാപ്പാ ഉത്ബോധിപ്പിക്കുന്നു.
പ്രസിദ്ധ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായിരുന്ന, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തിൽ സ്ഥാപിതമായ രാജ്യന്തര പത്രപ്രവർത്തന പുരസ്ക്കാര സമിതിക്കൊപ്പം ഒത്തുചേർന്ന മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ആധുനിക സാങ്കേതികത വിദ്യകൾ മാധ്യമലോകത്ത് ശക്തിപ്പെടുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ സാങ്കേതിക വിദ്യകൾ യഥാർത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന അപകടമായ അവസ്ഥയും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.