Categories: Kerala

മരിയ ഷഹബാസിന് ഐക്യദാർഢ്യവുമായി കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷന്റെ പത്രക്കുറിപ്പ്; കേരളവും ജാഗ്രത കാണിക്കണമെന്ന് ആവശ്യം

മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹം...

ജോസ് മാർട്ടിൻ

കൊച്ചി: മരിയ ഷഹബാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കേരളത്തോട് ജാഗ്രതയോടെ മുന്നോട്ട് പോകുവാനും നിർദേശം. കേവലം 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് പാക്കിസ്ഥാൻ കോടതി കാണിച്ച കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുമ്പോഴും, ഒന്നും സംഭവിക്കാത്തപോലെയുള്ള പാകിസ്ഥാനിലെ സമീപനവും, മൗനം നടിക്കുന്ന അന്തർദേശീയ മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അതിലുപരി അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിരന്തരം കാണുന്ന യാഥാർഥ്യമാണ് ഇത്തരം അതിക്രമങ്ങളും അനീതികളുമെന്നും, സമാന സ്വഭാവമുള്ള സംഭവങ്ങൾ പ്രണയക്കെണികളുടെ രൂപത്തിൽ കേരളത്തിലും സംഭവിക്കുന്നുണ്ടെന്ന യാഥാർഥ്യം ജാഗ്രതയോടെ നാം പരിഗണിക്കണമെന്നും കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം

മരിയ ഷഹബാസുമാർക്കുവേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ

കൊച്ചി: മരിയ ഷഹബാസ് എന്ന പാക്കിസ്ഥാനി പെൺകുട്ടിക്ക് നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുംമ്പോഴും നിശബ്ദ തുടരുന്ന പാകിസ്ഥാനിലെ സമീപനവും, ഇടപെടാൻ മടിക്കുന്ന അന്തർദേശീയ മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാർഹമാണ്. പാക്കിസ്ഥാനിൽ, അന്യമതസ്ഥരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ എണ്ണമറ്റതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ വ്യത്യസ്തങ്ങളായ ദുരന്തകഥകൾ ലോകമെമ്പാടും ചർച്ചയായിട്ടും ശക്തമായി പ്രതികരിക്കാൻ ആഗോള മതേതരസമൂഹം തയ്യാറാകാത്തത് അത്യന്തം ഖേദകരമാണ്.

കേവലം 14 വയസ്സ് മാത്രം പ്രായമുള്ള പാക്കിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടിയായ മരിയ ഷഹബാസിനെ മൂന്ന് അക്രമികൾ ചേർന്ന് തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. മൂന്ന് മാസക്കാലം തടവിൽ പാർപ്പിച്ചതിനുശേഷം, മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അവളെ കോടതിയിൽ ഹാജരാക്കാൻ നിർബന്ധിതരായ അക്രമികൾ, അവൾ പ്രായപൂർത്തിയായെന്നും മതം മാറിയെന്നും, അക്രമികളിലൊരാളെ വിവാഹം ചെയ്തെന്നും മറ്റും സ്ഥാപിക്കുന്ന വ്യാജരേഖകൾ കോടതിക്കു മുൻപിൽ സമർപ്പിക്കുകയായിരുന്നു. തുടർന്ന്, മാതാപിതാക്കളുടെ വാദത്തിനും സത്യത്തിനും തെല്ലും വിലകൽപ്പിക്കാത്ത ലാഹോർ ഹൈക്കോടതി, അവളോട് അക്രമിക്കൊപ്പം പോകാനും ‘നല്ല ഭാര്യ’യായി ജീവിക്കാനും നിർദേശിക്കുകയാണ് ഉണ്ടായത്.

പാക്കിസ്ഥാനിൽ മാത്രമല്ല, കഴിഞ്ഞ ചില നൂറ്റാണ്ടുകൾക്കിടയിൽ മുസ്ലിം രാഷ്ട്രങ്ങളായി മാറിയ നിരവധി രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ഏറെക്കാലമായി പതിവായി സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാന അതിക്രമങ്ങളിൽ ഒടുവിലത്തേത് മാത്രമാണ് ഈ സംഭവം. ചില ആഴ്ചകൾക്കിടയിൽ സ്നേഹ കിൻസ ഇക്ബാൽ എന്ന പതിനഞ്ചുകാരിയായ മറ്റൊരു പാക്കിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നാല് മക്കളുടെ പിതാവായ ഇസ്ലാം മതവിശ്വാസിയാണ് അതിന് പിന്നിൽ എന്നാണ് ലഭ്യമായ വിവരം. സമാന സ്വഭാവമുള്ള സംഭവങ്ങൾ പ്രണയക്കെണികളുടെ രൂപത്തിൽ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന വാസ്തവവും കൂടുതൽ ജാഗ്രതയോടെ നാം പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള കത്തോലിക്കാ സഭയുടെ ആശങ്കകൾ അറിയിക്കുന്നതോടൊപ്പം, കേരളത്തിലെ മതേതരസമൂഹത്തിന്റെയും, ലോകരാഷ്ട്രങ്ങളുടെയും, മനുഷ്യാവകാശ സംഘടനകളുടെയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഫാ.സാജു കുത്തോടി പുത്തൻപുരയിൽ സി.എസ്.റ്റി.
സെക്രട്ടറി, കെ.സി.ബി.സി.
ഐക്യ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി

ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഔദ്യോഗിക വക്താവ്,കെ.സി.ബി.സി.
ഡയറക്ടർ, പി.ഓ.സി.

 

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago