
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മദര്‍ തെരേസയുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്ന് ആർ.എസ്.എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹൗസില്‍ നിന്ന് കുട്ടികളെ വിറ്റെന്ന ആരോപണം ഉന്നയിച്ചാണ് മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെയും മദര്‍ തെരേസക്കുമെതിരെ ആർ.എസ്.എസ്. തിരിയുന്നത്.
ആർ.എസ്.എസ്. നേതാവ് രാജീവ് തുളിയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. 1980-ലാണ് രാജ്യം മദറിന് ഭാരത രത്‌നം നല്‍കി ആദരിച്ചത്. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരത രത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, റാഞ്ചിയിലെ സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും ഈയാള്‍ ആവശ്യപ്പെട്ടു. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഈയാള്‍ ആരോപണം ഉന്നയിച്ചു.
അതേസമയം ബി.ജെ.പി. മിഷണറിസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയെ തകര്‍ക്കാന്‍ ബി.ജെ.പി. യുടെയും ആർ.എസ്‌എസി.ന്റെയും നേതൃത്വത്തിൽ പകയോടെയുളള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
ആരു തന്നെ ആരോപണം ഉന്നയിച്ചാലും മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ട് പോകുമെന്നും ബംഗാള്‍ സംര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.