ജോസ് മാർട്ടിൻ
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ മത്സ്യബന്ധനത്തിനുള്ള അവകാശം ഉറപ്പാക്കണമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ സംഘടിപ്പിച്ച വെബിനാറിൽ ശക്തമായി ആവശ്യമുയർന്നു. കൂടാതെ, ഉപജീവന സംരക്ഷണത്തിനും അവരുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യപ്പെടാതിരിക്കാനും വ്യവസ്ഥകൾ ഉൾപ്പെടുത്തി, മത്സ്യലേലവും വിപണനവും ഗുണനിലവാരവും ഉറപ്പാക്കിയും പുറപ്പെടുവിച്ച ഓർഡിനൻസ് പുന:പരിശോധിക്കണമെന്നും വെബിനാറിൽ ആവശ്യമുയർന്നു. മത്സ്യതൊഴിലാളി സമൂഹങ്ങളിൽ നിന്നും ഏറെ എതിർപ്പ് ഉണ്ടായിട്ടും ഈക്കാര്യത്തിൽ പുന:പരിശോധനയില്ല എന്ന നിലപാടിലാണ് സർക്കാർ. ജനാധിപത്യം എന്നത് തന്നെ ജനങ്ങൾക്ക് വേണ്ടിയാണ്. നിയമനിർമ്മാണവും ജനങ്ങൾക്ക് വേണ്ടിയാകണം. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ അവയെ നിരാകരിക്കാൻ സർക്കാരുകൾ പ്രകടിപ്പിക്കുന്ന താല്പര്യം ജനാധിപത്യ വിരുദ്ധവുമാണെന്നും വിമർശനമുയർന്നു.
ഈ നിയമത്തിൽ യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അദൃശ്യരാണെന്നും, അവരുടെ ഉല്പന്നത്തിന്റെമേൽ അവർക്ക് അധികാരം നൽകപ്പെടുന്നില്ലെന്നും, അടിസ്ഥാനവില നിശ്ചയിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം കവർന്നെടുത്തു കൊണ്ടാണ് സംവിധാനങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാരിനെ കടൽ കുറ്റപ്പെടുത്തുന്നു. അടിസ്ഥാന വില നിശ്ചയിക്കുവാനുള്ള അധികാരം ഹാർബറുകളിൽ മാത്രമായി നിജപ്പെടുത്തിയും, ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും അമിത പ്രാധാന്യമുള്ള സമിതികൾ രൂപീകരിച്ചും, യഥാർത്ഥ മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യം പേരിനു മാത്രമാക്കിയും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നുവെന്ന് വിവിധ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് മോഡറേറ്ററായിരുന്ന വെബിനാർ സമ്മേളനം ‘കടൽ’ ചെയർമാൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയിലെ അവകാശ പോരാട്ടങ്ങളിലെ നായകനായിരുന്ന ലാൽ കോയിൽപറമ്പിലിനെ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ് അനുസ്മരിച്ചു. മോൺ.യൂജിൻ പെരേര, എൻ.കെ.പ്രേമചന്ദ്രൻ എം.പി., വി.ദിനകരൻ, ചാൾസ് ജോർജ്, പീറ്റർ മത്തിയാസ്, ജാക്സൺ പൊള്ളയിൽ, റവ.ഡോ.ആന്റെണിറ്റോ പോൾ, റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്, അനിൽ ജോൺ, പി.ആർ.കുഞ്ഞച്ചൻ, ജോയി സി.കമ്പക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.