Categories: India

മണിപ്പൂർ താഴ്‌വരകളിൽ നിന്ന് പലായനം ചെയ്യുന്ന യുവജനങ്ങൾക്കായി വാതിലുകൾ തുറന്ന് ബംഗളൂരു അതിരൂപത

ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെ സൗജന്യമായി...

ജോസ് മാർട്ടിൻ

ബംഗളൂരു: മണിപ്പൂർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന വംശീയ സംഘർഷങ്ങളാലും, അക്രമണങ്ങളാലും നാടും, വീടും ഉപേക്ഷിച്ച് സുരക്ഷ തേടി ബാംഗ്ലൂരിലെത്തിയ ഒരു പറ്റം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന യുവാക്കൾ എന്നിവർക്ക് അഭയവും പിന്തുണയും നൽകി ബാംഗ്ലൂർ അതിരൂപത.

ബാംഗ്ലൂർ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലമാണെന്നും ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെ സൗജന്യമായി ഇവർക്ക് വിദ്യാഭ്യാസം നടത്താമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.പീറ്റർ മച്ചാഡോ അറിയിച്ചു. അതോടൊപ്പം മണിപ്പൂരിലെ ദുരിതബാധിതരും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ജനങ്ങളോട് ആർച്ച് ബിഷപ്പ് മച്ചാഡോ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, കുടിയിറക്കപ്പെട്ടവരെ മുഴുവൻ പരിപാലിക്കാൻ അതിരൂപത സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ പിതാവിന്റെ അധ്യക്ഷതയി നടന്ന ചർച്ചയിൽ മണിപ്പൂരിൽ നിന്നുള്ള ജെസ്യൂട്ട് വൈദീകൻ ഫാ.ജെയിംസ് മണിപ്പൂരിൽ ക്രിസ്ത്യാനികളും മറ്റുള്ളവരും നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചു. മണിപ്പൂരിലെ ക്രിസ്ത്യൻ ജനസംഖ്യയുള്ള ജില്ലകളിലെ നിലവിലെ സാമൂഹിക സാഹചര്യം എടുത്തുകാണിച്ച അദ്ദേഹം വിദ്യാർത്ഥികളെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നതിന്റെ കാരണങ്ങളും പങ്കുവെച്ചു.

നിലവിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മണിപ്പൂരിൽ നിന്നുള്ള ലുനി എന്ന യുവതി, മണിപ്പൂരിലെ സമീപകാല പ്രക്ഷുബ്ധതയുടെ തീവ്രത താൻ മുമ്പ് കണ്ടിട്ടുള്ള ഏതൊരു ആഭ്യന്തര സംഘർഷത്തെയും മറികടക്കുന്നുവെന്നും ആർച്ച് ബിഷപ്പിനെ അറിയിച്ചു. ബാംഗ്ലൂർ മൾട്ടിപർപ്പസ് സോഷ്യൽ സർവീസ് സൊസൈറ്റി (ബിഎംഎസ്എസ്എസ്) ഡയറക്ടർ റവ. ഫാ.ലൂർദു സേവ്യർ സന്തോഷ്, റവ.സി.റോസാലി തുടങ്ങിയവർ യുവാക്കളുടെ പ്ലേസ്‌മെന്റ്, വിദ്യാഭ്യാസം, സുരക്ഷിത പാർപ്പിടം എന്നിവയുടെ കാര്യത്തിൽ അവരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് അറിയിച്ചു.

തങ്ങളെ സ്വാഗതം ചെയ്യുകയും അഭയവും വിദ്യാഭ്യാസ സഹായവും നൽകുന്ന ആർച്ച് ബിഷപ്പ് മച്ചാഡോയോടും ബാംഗ്ലൂർ അതിരുപതയോടും അവർ നന്ദി അറിയിച്ചു.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago