
സ്വന്തം ലേഖകന്‍
കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അദ്ധ്യായന വര്‍ഷത്തിനു തുടക്കമായി. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസാണ് ഈയൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യായന വര്‍ഷം ആരംഭിച്ചത്. കുട്ടികളുടെ ഭൗതികവും ആത്മീയവും സാന്മാര്‍ഗ്ഗികവുമായ വളര്‍ച്ചയോടൊപ്പം പ്രകൃതിസ്നേഹവും പരസ്പര സാഹോദര്യവും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അച്ചന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ വിശേഷ ദിവസങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആഘോഷിക്കുവാന്‍ അച്ചന്‍ ആഹ്വാനം ചെയ്തു.
ഈ അധ്യായന വര്‍ഷം പുതുതായി പ്രവേശനം നേടുന്ന കുട്ടികളെ തിരിനാളങ്ങളും, പൂക്കളും നല്‍കി സ്വീകരിച്ചു. വചനബോധന പ്രധാന അധ്യാപിക ശ്രീമതി ജയന്തി, മറ്റ് അധ്യാപകര്‍, വിവിധ സമിതികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.