
സ്വന്തം ലേഖകന്‍
കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അദ്ധ്യായന വര്‍ഷത്തിനു തുടക്കമായി. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസാണ് ഈയൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യായന വര്‍ഷം ആരംഭിച്ചത്. കുട്ടികളുടെ ഭൗതികവും ആത്മീയവും സാന്മാര്‍ഗ്ഗികവുമായ വളര്‍ച്ചയോടൊപ്പം പ്രകൃതിസ്നേഹവും പരസ്പര സാഹോദര്യവും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അച്ചന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ വിശേഷ ദിവസങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആഘോഷിക്കുവാന്‍ അച്ചന്‍ ആഹ്വാനം ചെയ്തു.
ഈ അധ്യായന വര്‍ഷം പുതുതായി പ്രവേശനം നേടുന്ന കുട്ടികളെ തിരിനാളങ്ങളും, പൂക്കളും നല്‍കി സ്വീകരിച്ചു. വചനബോധന പ്രധാന അധ്യാപിക ശ്രീമതി ജയന്തി, മറ്റ് അധ്യാപകര്‍, വിവിധ സമിതികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.