
സ്വന്തം ലേഖകന്‍
കട്ടയ്ക്കോട്: ജപമാലമാസാചരണത്തിന് തുടക്കം കുറിച്ച് കട്ടയ്ക്കോട് ദേവാലയത്തില്‍ പുതിയ കുരിശടി ആശീര്‍വദിച്ചു. അത്ഭുത മാതാവിന്റെ നാമത്തിലുളള കുരിശടിയാണ് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചത്.
ഇടവകയിലെ ബെല്‍സമ്മ സംഭവനയായി നല്‍കിയ 5 സെന്‍റ് ഭൂമിയിലാണ് കുരിശടി യാഥാര്‍ത്ഥ്യമായത്. ബെല്‍സമ്മയുടെ ആഗ്രഹ പ്രകാരം ഫാ.റോബര്‍ട്ട് വിൻസെന്റിന്റെ നേതൃത്വത്തില്‍ കുരിശടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ജപമാല മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജപമാല പ്രദക്ഷിണവും കുരുശടിയില്‍ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബര്‍ മാസ ജപമാലമാസ ആചാരണത്തോട് അനുബന്ധിച്ചു ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30 നു ജപമാല പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും, എല്ലാ ദിവസവും ദിവ്യബലി ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ഭക്ത സംഘടനകളും, ബി.സി.സി. യൂണിറ്റുകളുമാണ് നേതൃത്വം നല്‍കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.