
ആന്റണി നൊറോണ
കണ്ണൂർ: അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കണ്ണൂർ ബൈബിൾ കൺവെന്ഷനെ കൂടുതൽ ധന്യമാക്കിക്കൊണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം. നവംബര് 28 -ന് ബർണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഗ്രൗണ്ടിൽ ആരംഭിച്ച ധ്യാനം ഡിസംബർ 2 – ന് അവസാനിക്കും. പ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയാണ് കണ്ണൂർ ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.
കണ്ണൂർ ബൈബിൾ കൺവെൻഷന്റെ ഒന്നാം ദിനം കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ദിവ്യബലിയർപ്പിക്കുകയും ബൈബിൾ കൺവെൻഷൻ ഉദ്ഖാടനം ചെയ്യുകയും ചെയ്തു. ദൈവത്തിന്റെ വലിയ ദാനമാണ് തിരുവചനമെന്നും, ദൈവത്തിന്റെ വചനം ജീവനുള്ളതാണെന്നും അതിൽ ആത്മാവിന്റെ അഭിക്ഷേകമുണ്ടെന്നും, ആ ആത്മാവ് നമ്മെ നിരന്തരം തിരുവചനത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുവെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
രണ്ടാം ദിനം കണ്ണൂർ ബൈബിൾ കൺവെൻഷന്റെ അനുഗ്രഹ സാന്നിധ്യമായിരുന്നു കോഴിക്കോട് ബിഷപ്പ് ഡോ.വര്ഗീസ് ചക്കാലയ്ക്കൽ. കാരുണ്യത്തിന്റെയും വിശുദ്ധിയുടെയും പാപമോചനത്തിന്റെയുമാകട്ടെ ഈ കൺവെൻഷൻ ദിനങ്ങളെന്നും, എളിമയുള്ളവരായി ദൈവവചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്നും ബിഷപ്പ് പഠിപ്പിച്ചു.
മൂന്നാം ദിനം ബൈബിൾ കൺവെൻഷൻ കൂടുതൽ ധന്യമായത് മാർ ജോർജ് ഞെരളക്കാട്ടിന്റെ സാന്നിധ്യത്താലാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളിൽ ആകുന്ന നന്മകൾ ചെയ്ത് ജീവിതം വിശുദ്ധമാക്കണമെന്നും, സ്നേഹിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതാണ് വലിയ സൗഖ്യമെന്നും, എന്നാൽ അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ മനസിലാക്കുക എളുപ്പമല്ലായെന്നും അതിനു നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
ബൈബിൾ കൺവെൻഷന്റെ എല്ലാദിവസവും ജപമാലയും ദിവ്യബലിയുമുണ്ട്. നൂറുകണക്കിനാളുകൾ ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചുവരുന്നു. കണ്ണൂർ രൂപതയിലെ വൈദികരുടെ സാന്നിധ്യം വിശ്വാസ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുണ്ട്.
കൺവെന്ഷനിൽ പങ്കെടുക്കുന്നവർക്ക് തിരികെ പോകുവാനുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.