Categories: Kerala

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾ പ്രാർത്ഥനക്കെത്തി. ജനുവരി 5-ന്‌ മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും പോലീസ്‌ തല്ലിചതച്ചിരുന്നു.

വട്ടപ്പാറ സഹവികാരി ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തിൽ പത്ത്‌ പേരടങ്ങുന്ന ചെറു സംഘമാണ്‌ ഇന്നലെ കുരിശുമലയിൽ എത്തിയത്‌. മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ വിശ്വാസികൾ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ യാത്ര ചെയ്യുമെന്ന്‌ കാണിച്ച്‌ വനം മന്ത്രി കെ. രാജുവിനും, സി.സി.എഫി.നും രൂപതാ നേതൃത്വം കത്ത്‌ നല്‍കിയിരുന്നു. വനം മന്ത്രി കെ. രാജുവിനെ രൂപതാ നേതൃത്വം നേരിൽ കണ്ട്‌ നൂറുപേരടങ്ങുന്ന സംഘം കുരിശുമലയിലേക്ക്‌ പോകുമെന്ന്‌ അറിയിച്ചെങ്കിലും ചെറു സംഘമായി പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന്‌ പത്ത്‌ പേരടങ്ങുന്ന സംഘമായി ചുരുക്കിയാണ്‌ വിശ്വാസികൾ പ്രാർത്ഥനക്കെത്തിയത്‌.

ഇന്നലെ രാവിലെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിൽ കുരിശുമലയിലേക്ക്‌ പോകാനായി വിവിധ ഇടവകകളിൽ നിന്നായി 200 ലധികം വിശ്വാസികൾ എത്തിച്ചേർന്നെങ്കിലും കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണുരിന്റെ അഭ്യർത്ഥനയെ തുടർന്ന്‌ കുരിശുമലയിലേക്ക്‌ പോകാൻ ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ മാത്രം ക്രമീകരിക്കുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയാണ്‌ വിശ്വാസികളെ വനം വകുപ്പ്‌ കടത്തി വിട്ടത്‌, കാണിത്തടം ചെക്‌പോസ്റ്റിലും ബോണക്കാട്ടിലും വിവിധ പോലീസ്‌ സ്റ്റേഷനുകളിൽ നിന്നുളള വൻ പോലീസ്‌ സംഘവും നിലയുറപ്പിച്ചിരുന്നു.

ടെബോ ട്രാവലറിലെത്തിയ വിശ്വാസികളെ വനം വകുപ്പ്‌ കുരിശുമലയിലേക്ക്‌ കടത്തിവിട്ടെങ്കിലും മാധ്യമങ്ങളെ ബോണക്കാട്ട്‌ വനം വകുപ്പ്‌ തടയാൻ ശ്രമിച്ചു തുടർന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായുളള ചർച്ചകളെ തുടർന്ന്‌ മാധ്യമ പ്രവർത്തകരെയും വനം വകുപ്പ്‌ കുരിശുമലയിലേക്ക്‌ കടത്തി വിട്ടു. ബോണക്കാട്‌ നിന്ന്‌ കുരിശുമല വരെയുളള വഴിയിൽ 14 കുരിശുകൾ സ്‌ഥാപിച്ചിരുന്ന സ്‌ഥലങ്ങളിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയാണ്‌ വിശ്വാസികൾ കുരിശുമലയിലെത്തിയത്‌.

കുരിശുമലയിൽ തകർക്കപ്പെട്ട കുരിശുകൾക്ക്‌ മുമ്പിൽ ജപമാല പ്രാർത്ഥനയും നടത്തിയാണ്‌ വിശ്വാസികൾ മടങ്ങിയത്‌. അതേ സമയം മന്ത്രിയും സി.സി.എഫും കുരിശുലയിലേക്ക്‌ പോകാൻ വിശ്വാസികൾക്ക്‌ അനുമതി നൽകിയെങ്കിലും വ്യാഴാഴ്‌ച വൈകിട്ടോടെ പരുത്തി പളളി റെയ്‌ഞ്ച്‌ ഓഫീസർ കുരിശുമലയിലേക്ക്‌ കടക്കരുതെന്ന്‌ കാണിച്ച്‌ റെക്‌ടർ ഡെന്നിസ്‌ മണ്ണൂരിന്‌ കത്ത്‌ നല്‍കിയിരുന്നു . കുരിശുമല സംരക്ഷണ സമിതി അംഗങ്ങളായ സുന്ദര്‍ രാജ്‌, ബൈജു, സജു, വിസിറ്റേഷൻ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ എലിസബത്ത്‌ തുടങ്ങിയവർ പ്രാർത്ഥനകൾക്ക്‌ നേതൃത്വം നല്‍കി.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago