
നെയ്യാറ്റിന്‍കര : ചൊവ്വാഴ്‌ച പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വാഭാഗവും ബോണക്കാട് കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പാലോട് സിഐക്ക് ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക് സംഘവും പോലീസ് സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു
.
ആഗസ്റ്റ് 18 ന് കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ് കുരിശുകളും അള്‍ത്താര പീഠവും തകര്‍ത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത് ദുരൂഹമാണെന്ന് സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിയോടെയാണ് വിതുര വിട്ടതെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന് മാധ്യമങ്ങളെ പോലീസ് അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.