നെയ്യാറ്റിന്‍കര : ചൊവ്വാഴ്ച പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വാഭാഗവും ബോണക്കാട് കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പാലോട് സിഐക്ക് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക് സംഘവും പോലീസ് സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു
.
ആഗസ്റ്റ് 18 ന് കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ് കുരിശുകളും അള്‍ത്താര പീഠവും തകര്‍ത്തുമായി ബന്ധപ്പെട്ട് പരാതി നല്കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത് ദുരൂഹമാണെന്ന് സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിയോടെയാണ് വിതുര വിട്ടതെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന് മാധ്യമങ്ങളെ പോലീസ് അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.