നെയ്യാറ്റിന്‍കര : ചൊവ്വാഴ്‌ച പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വാഭാഗവും ബോണക്കാട് കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പാലോട് സിഐക്ക് ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക് സംഘവും പോലീസ് സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു
.
ആഗസ്റ്റ് 18 ന് കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ് കുരിശുകളും അള്‍ത്താര പീഠവും തകര്‍ത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത് ദുരൂഹമാണെന്ന് സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിയോടെയാണ് വിതുര വിട്ടതെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന് മാധ്യമങ്ങളെ പോലീസ് അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.