Categories: Diocese

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌.

സ്വന്തം ലേഖകന്‍

ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ്‌ 29 ന്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന്‌ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത്‌ . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തെന്നുളള നിഗമനത്തിലാണ്‌ വിശ്വാസികളും സഭാനേതൃത്വവും.

കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്‌. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മന്ത്രിതല ചര്‍ച്ചക്ക്‌ ശേഷം സെപ്‌തബര്‍ 1 ന്‌ കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ്‌ വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌.

വിശ്വാസികള്‍ക്ക്‌ കുരിശുമലയില്‍ പോകുന്നതിന്‌ കോടതി വിലക്കുകളെന്നും പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ 3 മാസമായി വിശ്വാസികളെ കുരിശുമലയിലേക്ക്‌ പോകുന്നതിന്‌ വിലക്ക്‌ കല്പിക്കുന്ന നിലപാടാണ്‌ വനംവകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടുളളത്‌. കുടാതെ മന്ത്രി തല ചര്‍ച്ചയില്‍ കുരിശുമല റെക്‌ടറായിരുന്ന സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നിനെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുന്നതിന്‌ ധാരണയായെങ്കിലും കുടുതല്‍ വിശ്വാസികളെ  കേസുകളില്‍ കുടുക്കുന്ന നിലപാടുമായാണ്‌ പരുത്തിപ്പളളി റേഞ്ച് ഓഫീസര്‍ മുന്നോട്ട്‌ പോയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ബോണക്കാട് പളളിയിലെ വിശ്വാസിയായ പ്രിന്‍സിനെ പാലോട്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്‌തിട്ടുളള കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ഓഗസ്റ്റില്‍ കുരിശും അള്‍ത്താരയും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ കൊടുത്തിരുന്ന ഒരൊറ്റ പരാതിക്കും പോലീസോ വനംവകുപ്പോ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കുരിശ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന്‌ അടിയന്തര യോഗം ബിഷപ്‌സ്‌ ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago