Categories: Diocese

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌.

സ്വന്തം ലേഖകന്‍

ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ്‌ 29 ന്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന്‌ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത്‌ . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തെന്നുളള നിഗമനത്തിലാണ്‌ വിശ്വാസികളും സഭാനേതൃത്വവും.

കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്‌. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മന്ത്രിതല ചര്‍ച്ചക്ക്‌ ശേഷം സെപ്‌തബര്‍ 1 ന്‌ കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ്‌ വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌.

വിശ്വാസികള്‍ക്ക്‌ കുരിശുമലയില്‍ പോകുന്നതിന്‌ കോടതി വിലക്കുകളെന്നും പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ 3 മാസമായി വിശ്വാസികളെ കുരിശുമലയിലേക്ക്‌ പോകുന്നതിന്‌ വിലക്ക്‌ കല്പിക്കുന്ന നിലപാടാണ്‌ വനംവകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടുളളത്‌. കുടാതെ മന്ത്രി തല ചര്‍ച്ചയില്‍ കുരിശുമല റെക്‌ടറായിരുന്ന സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നിനെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുന്നതിന്‌ ധാരണയായെങ്കിലും കുടുതല്‍ വിശ്വാസികളെ  കേസുകളില്‍ കുടുക്കുന്ന നിലപാടുമായാണ്‌ പരുത്തിപ്പളളി റേഞ്ച് ഓഫീസര്‍ മുന്നോട്ട്‌ പോയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ബോണക്കാട് പളളിയിലെ വിശ്വാസിയായ പ്രിന്‍സിനെ പാലോട്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്‌തിട്ടുളള കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ഓഗസ്റ്റില്‍ കുരിശും അള്‍ത്താരയും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ കൊടുത്തിരുന്ന ഒരൊറ്റ പരാതിക്കും പോലീസോ വനംവകുപ്പോ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കുരിശ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന്‌ അടിയന്തര യോഗം ബിഷപ്‌സ്‌ ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago