Categories: Kerala

ബോണക്കാട്ടെ ലാത്തിച്ചാർജ്ജിൽ പോലീസിനെതിരെ നടപടി ഇല്ല; വിശ്വാസികൾ പാർട്ടി വിടുന്നു.

ബോണക്കാട്ടെ ലാത്തിച്ചാർജ്ജിൽ പോലീസിനെതിരെ നടപടി ഇല്ല; വിശ്വാസികൾ പാർട്ടി വിടുന്നു.

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമലയിലേക്ക്‌ കുരിശുയാത്ര നടത്തിയ വൈദികരെയും വിശ്വാസികളെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നടപടിയിൽ സർക്കാർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച്‌ വിശ്വാസികൾ പാർട്ടി വിടാൻ തുടങ്ങി.

വിതുരയിൽ കസ്റ്റെഡിയിലെടുത്ത 3 യുവാക്കളെ ലോക്കപ്പിൽ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ പൂട്ടിയിടുകയും കുളപ്പട സ്വദേശി കിരണിനെ തോക്കിന്റെ പാത്തിക്കിടിച്ചും മറ്റ്‌ രണ്ട്‌ പ്രായപൂർത്തിയാവാത്ത യുവാക്കളെ മർദിച്ചും പോലീസ്‌ ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. തോക്കിന്റെ പാത്തിക്കിടിയേറ്റ കിരൺ  കഴിഞ്ഞ ദിവസം മെഡിക്കൽകോളേജ്‌ വിട്ടെങ്കിലും ഇപ്പോഴും ചികിത്സയിലാണ്‌.

സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്‌.ഐ, എസ്‌.എഫ്‌.ഐ തുടങ്ങിയ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിച്ചിരുന്ന വിശ്വാസികളാണ്‌ പാർട്ടി വിടുന്നത്‌. വിതുര, മരുതാമല, തെന്നൂർ, ബോണക്കാട്‌, കുളച്ചിക്കര തുടങ്ങിയ ഇടവകകളിലെ 300 ലധികം വിശ്വാസികൾ പാർട്ടിയുടെ പ്രാഥമിക അഗത്വം രാജിവച്ചതായാണ്‌ സൂചന.

കൂടാതെ തൊളിക്കോട്‌, ചുളളിമാനൂർ, ആര്യനാട്‌, തേവൻപാറ തുടങ്ങിയ ഇടങ്ങളിലുളള വിശ്വാസികളും രാജിവക്കാൻ ഒരുങ്ങുകയാണ്‌. വിതുരയിൽ നിന്ന്‌ രാജി നൽകിയതിൽ ബ്രാഞ്ച്‌ മെമ്പർമാരടക്കമുളള വിശ്വാസികളുണ്ട്‌. ബോണക്കാട്‌ നിന്ന്‌ കാലങ്ങളായി പാർട്ടിയിൽ വിശ്വസിക്കുകയും പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവാരാണ്‌ രാജിനല്‍കിയിട്ടുളളത്‌.

രാജി നൽകിയവരിൽ കൂടുതലും സി.പി.എം. പ്രവർത്തകരാണെങ്കിലും 35-ഓളം സി.പി.ഐ. പ്രവർത്തകരും രാജി നൽകിയവരിലുണ്ട്‌. വിതുരയിലെ സി.പി.ഐ. പ്രാദേശിക നേതാക്കൾ ബോണക്കാട്ടെ കുരിശ്‌ തകർക്കുന്നതിന്‌ വർഗ്ഗീയവാദികൾക്ക്‌ നേരിട്ട്‌ ഒത്താശ നൽകിയതായുളള വിവരങ്ങളും മുമ്പ്‌ രൂപതയ്ക്ക് ലഭിച്ചിരുന്നു.

ഇതിനിടെ പാർട്ടിയുടെ പ്രാദേശിക നേതൃത്വം വിശ്വാസികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌. കൂടാതെ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധുവിന്റെ നേതൃത്വത്തിൽ അനുരജ്ഞന ശ്രമങ്ങളും നടക്കുന്നുണ്ട്‌

പോലീസിന്റെ നര നായാട്ടിൽ വലിയൊരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധമാണ്‌ രാജിയിലേക്ക്‌ കലാശിച്ചതെന്നാണ്‌ കണക്ക്‌ കൂട്ടൽ. തുടർന്നും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ടെത്താനുളള സാഹചര്യമാണ്‌ നിലവിലുള്ളതെന്നാണ്‌ വിലയിരുത്തൽ.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago