
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവ് മെത്രാഭിഷേക വാര്‍ഷിക നിറവില്‍ .1996 നവംബര്‍ 1 നാണ് നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ മെത്രാനായി അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവ് അഭിഷിക്‌തനായത്. നെയ്യാറ്റിന്‍കര രൂപതയില്‍ ആറയൂര്‍ ഇടവകയിലുളള സാമുവല്‍ റോസമ്മ ദമ്പതികളുടെ മൂന്നാമെത്ത മകനായാണ് അഭിവന്ദ്യ പിതാവിന്റെ ജനനം . 1967 ല്‍ എസ്‌എസ്‌എല്‍സി പാസായശേഷം 2 വര്‍ഷക്കാലം മൈനര്‍ സെമിനാരിയില്‍ നിന്ന് പ്രാഥമിക വൈദിക പരിശീലനം നേടി . 1969 ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു. 1975 ല്‍ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വച്ച് പീറ്റര്‍ പെരേര പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മൂങ്ങോട് (ആറ്റിങ്ങല്‍) , തെക്കെകൊല്ലംകോട് , പാലപ്പൂര്‍ ,കൊണ്ണിയൂര്‍ , പാളയം , അന്തിയൂര്‍ക്കോണം,മുളളുവിള തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്‌ടിച്ചു.
1987 ല്‍ റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്‌ടറേറ്റ് ഇന്‍ സേക്രട്ട് തിയോളജി കരസ്‌ഥമാക്കിയ പിതാവ് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്‌ടറായും സേവനമനുഷ്‌ടിച്ചു. 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നെയ്യാറ്റിന്‍കര രൂപതയുടെഷ പ്രഥമ ഇടയനായി അഭിവന്ദ്യ പിതാവിനെ നിയമിച്ചു. 1996 നവംബര്‍ 1 ന് മെത്രാനായി അഭിഷിക്‌തനായ പിതാവ് 1996 നവംബര്‍ 5 നാണ് തന്റെ അജപാലന ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്തത്. രൂപതാ മക്കളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന പിതാവ് കേരളാ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ , കെആര്‍എല്‍സിബിസി സെക്രട്ടറി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ അഭിവന്ദ്യ പിതാവ് കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനാണ്.
അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന് വോക്‌സ് ഓണ്‍ ലൈന്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഒരായിരം മെത്രാഭിഷേക വാര്‍ഷിക മംഗളങ്ങള്‍…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.