
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മാതാവ് തങ്കമ്മ പൊന്നുമുത്തൻ നിര്യാതയായി, 99 വയസായിരുന്നു. ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (17/08/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില ദേവാലയത്തിൽ നടക്കും.
മൃതദേഹം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ഉച്ചക്കടയിലുള്ള വസതിയിൽ ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് 1 മണിയോടെ ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില പള്ളിയിൽ കൊണ്ടുവരും. ദിവ്യബലിയ്ക്കും ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
ഉച്ചക്കട വിരാലി പുഷ്പകാ ഹൌസിൽ പരേതനായ പൊന്നുമുത്തൻ നാടാരാണ് ഭർത്താവ്. പി.ഡേവിഡ് സൈലം, ഡോ.ജോർജ്, ഗിൽബർട്ട്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മേരി, പുഷ്പം, ഡോ.ബെനറ്റ് സൈലം എന്നിവർ മക്കളാണ്. മരുമക്കൾ: ലിറ്റിൽ ഫ്‌ളവർ, ഡോ.മേരിതങ്കം, ഓമന, എസ്.കെ.ഷാജി, ഡോ.ജാസ്മിൻ, ആർ.സെൽവരാജ്.
ഏഴ് മക്കളിൽ നാലാമത്തെ മകനാണ് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.