
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മാതാവ് തങ്കമ്മ പൊന്നുമുത്തൻ നിര്യാതയായി, 99 വയസായിരുന്നു. ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (17/08/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില ദേവാലയത്തിൽ നടക്കും.
മൃതദേഹം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ഉച്ചക്കടയിലുള്ള വസതിയിൽ ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് 1 മണിയോടെ ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില പള്ളിയിൽ കൊണ്ടുവരും. ദിവ്യബലിയ്ക്കും ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
ഉച്ചക്കട വിരാലി പുഷ്പകാ ഹൌസിൽ പരേതനായ പൊന്നുമുത്തൻ നാടാരാണ് ഭർത്താവ്. പി.ഡേവിഡ് സൈലം, ഡോ.ജോർജ്, ഗിൽബർട്ട്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മേരി, പുഷ്പം, ഡോ.ബെനറ്റ് സൈലം എന്നിവർ മക്കളാണ്. മരുമക്കൾ: ലിറ്റിൽ ഫ്‌ളവർ, ഡോ.മേരിതങ്കം, ഓമന, എസ്.കെ.ഷാജി, ഡോ.ജാസ്മിൻ, ആർ.സെൽവരാജ്.
ഏഴ് മക്കളിൽ നാലാമത്തെ മകനാണ് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.