
സ്വന്തം ലേഖകൻ
പുനലൂർ: വി.യൗസേപ്പിതാവിന്റെ വർഷാചരണ സമാപന ആഘോഷം ശൂരനാട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ വച്ച് നടന്നു. പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ബലിയർപ്പണത്തിൽ രൂപതയിലെ വൈദീകരും, സന്യസ്ഥരും, അൽമായ വിശ്വാസികളും പങ്കെടുത്തു. വി.യൗസേപ്പിതാവ് നീതിമാനും വിശ്വസ്തനുമായ പിതാവായിരുന്നുയെന്ന് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ തന്റെ ആമുഖ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
വി.യൗസേപ്പിതാവിന്റെ ഗുണങ്ങളെ ആസ്പദമാക്കി സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ.രാജു പൗലോസ് വചന വിചിന്തനം നടത്തി. ശുശ്രൂഷ മിനിസ്ട്രി കോഡിനേറ്റർ ഫാ.ബെനഡിക്ട് തേക്ക് വിള ഏവർക്കും നന്ദി രേഖപ്പെടുത്തി. സമാപന ആഘോഷം അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയായിരുന്നുവെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.