
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മാതാവ് തങ്കമ്മ പൊന്നുമുത്തൻ നിര്യാതയായി, 99 വയസായിരുന്നു. ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (17/08/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില ദേവാലയത്തിൽ നടക്കും.
മൃതദേഹം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ഉച്ചക്കടയിലുള്ള വസതിയിൽ ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് 1 മണിയോടെ ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില പള്ളിയിൽ കൊണ്ടുവരും. ദിവ്യബലിയ്ക്കും ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
ഉച്ചക്കട വിരാലി പുഷ്പകാ ഹൌസിൽ പരേതനായ പൊന്നുമുത്തൻ നാടാരാണ് ഭർത്താവ്. പി.ഡേവിഡ് സൈലം, ഡോ.ജോർജ്, ഗിൽബർട്ട്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മേരി, പുഷ്പം, ഡോ.ബെനറ്റ് സൈലം എന്നിവർ മക്കളാണ്. മരുമക്കൾ: ലിറ്റിൽ ഫ്‌ളവർ, ഡോ.മേരിതങ്കം, ഓമന, എസ്.കെ.ഷാജി, ഡോ.ജാസ്മിൻ, ആർ.സെൽവരാജ്.
ഏഴ് മക്കളിൽ നാലാമത്തെ മകനാണ് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.