
സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ രൂപതയിലെ 6 ഉപദേശിമാർക്ക് പേപ്പൽ ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നല്കി ആദരിക്കുന്നു.
അവിഭക്ത കൊല്ലം രൂപതയിലും, പുനലൂർ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാർക്ക് പാപ്പായുടെ “ബേനേ മെരേന്തി” ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നൽകുന്നതായി പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് അറിയിച്ചതായി രൂപതാ പി.ആർ.ഓ. റവ.ഡോ.ക്രിസ്റ്റി ജോസഫ് പറഞ്ഞു.
ഉപദേശിമാരായ ശ്രീ. മത്തായി പി.എം. (ഉമ്പർനാട്, മാവേലിക്കര), ശ്രീ. ഗബ്രിയേൽ എം.വി. (കൊഴുവല്ലൂർ, ചെങ്ങന്നൂർ), ശ്രീ. സാമുവേൽ പി.ഡി. (ഏനാത്ത്), ശ്രീ. സാമുവേൽ വൈ. (വയല അടൂർ), ശ്രീ. ജെയിംസ് (പാണ്ടിത്തിട്ട), ശ്രീ. തോമസിന് (ശൂരനാട്, മരണാനന്തര ബഹുമതി) എന്നിവർക്ക് പേപ്പൽ ബഹുമതിയും; ശ്രീ. ജെറോം (ശൂരനാട്), ശ്രീ. പൗലോസ് (കടമ്പനാട്) എന്നിവർക്ക് രൂപതാ ബഹുമതിയുമാണ് നൽകുന്നത്. സഭയുടെ സുവിശേഷ പ്രഘോഷണത്തിലും, സാമൂഹിക സേവനത്തിലും അൽമായരുടെ ഭാഗഭാഗിത്വത്തിനും പ്രവർത്തനത്തിനും നൽകുന്നതാണ് ഈ ബഹുമതികൾ.
ഒക്ടോബർ 1-ാം തീയതി പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടക്കുന്ന തൈലപരികർമ്മ ശുശ്രൂഷയിൽ വച്ച് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉപദേശിമാർക്ക് ബഹുമതിപത്രം നൽകി ആദരിക്കും. കോവിഡ് 19-ന്റെ നിയന്ത്രണങ്ങൾ പാലിച്ചുള്ള തിരുക്കർമ്മങ്ങളിൽ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുക്കുമെന്നും രൂപതാ പി.ആർ.ഓ. പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.