
സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ രൂപതയിലെ 6 ഉപദേശിമാർക്ക് പേപ്പൽ ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നല്കി ആദരിക്കുന്നു.
അവിഭക്ത കൊല്ലം രൂപതയിലും, പുനലൂർ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാർക്ക് പാപ്പായുടെ “ബേനേ മെരേന്തി” ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നൽകുന്നതായി പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് അറിയിച്ചതായി രൂപതാ പി.ആർ.ഓ. റവ.ഡോ.ക്രിസ്റ്റി ജോസഫ് പറഞ്ഞു.
ഉപദേശിമാരായ ശ്രീ. മത്തായി പി.എം. (ഉമ്പർനാട്, മാവേലിക്കര), ശ്രീ. ഗബ്രിയേൽ എം.വി. (കൊഴുവല്ലൂർ, ചെങ്ങന്നൂർ), ശ്രീ. സാമുവേൽ പി.ഡി. (ഏനാത്ത്), ശ്രീ. സാമുവേൽ വൈ. (വയല അടൂർ), ശ്രീ. ജെയിംസ് (പാണ്ടിത്തിട്ട), ശ്രീ. തോമസിന് (ശൂരനാട്, മരണാനന്തര ബഹുമതി) എന്നിവർക്ക് പേപ്പൽ ബഹുമതിയും; ശ്രീ. ജെറോം (ശൂരനാട്), ശ്രീ. പൗലോസ് (കടമ്പനാട്) എന്നിവർക്ക് രൂപതാ ബഹുമതിയുമാണ് നൽകുന്നത്. സഭയുടെ സുവിശേഷ പ്രഘോഷണത്തിലും, സാമൂഹിക സേവനത്തിലും അൽമായരുടെ ഭാഗഭാഗിത്വത്തിനും പ്രവർത്തനത്തിനും നൽകുന്നതാണ് ഈ ബഹുമതികൾ.
ഒക്ടോബർ 1-ാം തീയതി പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടക്കുന്ന തൈലപരികർമ്മ ശുശ്രൂഷയിൽ വച്ച് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉപദേശിമാർക്ക് ബഹുമതിപത്രം നൽകി ആദരിക്കും. കോവിഡ് 19-ന്റെ നിയന്ത്രണങ്ങൾ പാലിച്ചുള്ള തിരുക്കർമ്മങ്ങളിൽ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുക്കുമെന്നും രൂപതാ പി.ആർ.ഓ. പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.