സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ ഭോപ്പാലിലെ പുതിയ ആർച്ച് ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 64 വയസുള്ള അലങ്കാരം ആരോഗ്യ സെബാസ്റ്റ്യൻ ദുരൈരാജ് SVD, അതായത് സൊസൈറ്റി ഓഫ് ദ ഡിവൈൻ വേർഡ് സഭാംഗമാണ്. 2021 ഒക്ടോബർ 4 തിങ്കളാഴ്ച റോമിലാണ് നിയമനത്തെക്കുറിച്ചുള്ള തിരുവെഴുത്ത് ഫ്രാൻസിസ് പാപ്പാ നൽകിയതെന്ന് CCBI സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു. മധ്യപ്രദേശിലെ ഖാൻത്വാ രൂപതാ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം.
1957 മേയ് 3-ന് തമിഴ്നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിൽ ജനിച്ച അലങ്കാരം ആരോഗ്യ സെബാസ്റ്റ്യൻ ദുരൈരാജ് SVD, ജന്മനാട്ടിലും മധുരയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം 1971-ൽ തിരുച്ചിറപ്പള്ളിയിലെ സൊസൈറ്റി ഓഫ് ദ ഡിവൈൻ വേർഡിന്റെ സെന്റ് ചാൾസ് സെമിനാരിയിൽ വൈദീക പരിശീലനമാരംഭിച്ചു. 1984 ജൂലൈ 12-ന് അദ്ദേഹം SVD സഭാംഗമായി സഭാംഗമായി നിത്യവ്രതവാഗ്ദാനം നടത്തി.
തുടർന്ന്, 1985 മേയ് 8-ന് മധുരയിലെ തിരുനഗറിൽ വച്ച് അദ്ദേഹം വൈദീകനായി അഭിക്ഷിത്തനായി. അതിനുശേഷം, അദ്ദേഹം 1985-1987വരെ ജാബുവയിലെ മേഘനഗറിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് 1987-1988 വരെ കാലഘട്ടത്തിൽ ഭോപ്പാലിലെ SVD വിദ്യാഭവന്റെ പ്രൊക്യുറേറ്ററായി പ്രവർത്തിച്ച അദ്ദേഹം 2005-ലും 2008-ലുമായി രണ്ട് തവണ SVD സെൻട്രൽ ഇന്ത്യൻ പ്രവിശ്യയുടെ പ്രവിശ്യാ മേലധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു.
2009 മേയ് 11-ന് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ഖണ്ഡ്വ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെടുകയും, 2009 ജൂലായ് 16-ന് ബിഷപ്പായി സ്ഥാനമേൽക്കുകയുമായിരുന്നു. തുടർന്ന്, 36 വർഷത്തെ പൗരോഹിത്യ ജീവിതത്തിന് ശേഷവും, 12 വർഷത്തെ മെത്രാനായുള്ള രൂപതാസേവനത്തിന് ശേഷവുമാണ് ഇപ്പോൾ ഭോപ്പാലിലെ ആർച്ച് ബിഷപ്പായി അദ്ദേഹം നിയമിതനായിരിക്കുന്നത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.