
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു. ഇന്ത്യയിൽ പാശ്ചാത്യ രീതിയിൽ നിർമ്മിച്ചതിൽ ആദ്യത്തെ ദേവാലങ്ങളിൽ ഇന്ന് മണ്ണിന് മുകളിൽ അവശേഷിക്കുന്നത് രണ്ട് തൂണുകൾ മാത്രമാണ്.
രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ.മാക്സി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, മുൻ രൂപത പ്രസിഡന്റ്‌മാരായ ലിനു തോമസ്, ജോസ് പള്ളിപ്പാടൻ,ആൻസിൽ ആന്റണി,തോബിത പിറ്റി, ടൈറ്റസ് വിജെ, ടിഫി ഫ്രാൻസിസ്,ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
ചരിത്രം ഇങ്ങനെ: 1506-ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും, 1663-ൽ ഡച്ചുകാർ തങ്ങളുടെ ആയുധപുരകളാക്കാൻ ഭാഗീകമായി നശിപ്പിക്കുകയും,1795-ൽ ബ്രിട്ടീഷ്കാർ പൂർണ്ണമായും തകർക്കുകയും ചെയ്ത സാന്താക്രൂസ് ദേവാലത്തിന്റെ ഭാഗമാണ് അവശേഷിക്കുന്ന തൂണുകൾ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.