
സ്വന്തം ലേഖകൻ
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല. ആരോപണസംബന്ധമായ ചോദ്യം ചെയ്യലിന് കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ അത്യാവശ്യം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായാണ് ഈ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
വികാരി ജനറാൾ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടംത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടത്തെ സഹായിക്കാനായി ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
ഇതുവരെയും നൽകിയ സഹായങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സർക്കുലറിലുടെ ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.
രൂപതാ അഡ്മിനിസ്ട്രേറ്റർ അല്ല മറിച്ച്, ബിഷപ്പിന്റെ അഭാവത്തിൽ രൂപതയുടെ കാര്യങ്ങൾ നിർവഹിക്കുന്ന താൽക്കാലിക ചുമതലക്കാരനാണ് വികാരി ജനറലായ മോൺ. മാത്യു കോക്കാടം.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.