
സ്വന്തം ലേഖകൻ
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല. ആരോപണസംബന്ധമായ ചോദ്യം ചെയ്യലിന് കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ അത്യാവശ്യം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായാണ് ഈ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
വികാരി ജനറാൾ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടംത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടത്തെ സഹായിക്കാനായി ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
ഇതുവരെയും നൽകിയ സഹായങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സർക്കുലറിലുടെ ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.
രൂപതാ അഡ്മിനിസ്ട്രേറ്റർ അല്ല മറിച്ച്, ബിഷപ്പിന്റെ അഭാവത്തിൽ രൂപതയുടെ കാര്യങ്ങൾ നിർവഹിക്കുന്ന താൽക്കാലിക ചുമതലക്കാരനാണ് വികാരി ജനറലായ മോൺ. മാത്യു കോക്കാടം.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്‍റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.