സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ വിജയകരമായി “ബിബ്ക്യാറ്റ് സംഗമം – 2018” സംഘടിപ്പിച്ചു. ക്ലാസുകളും പൊതുസമ്മേളനവുമായി “ബിബ്ക്യാറ്റ് സംഗമം” വേറിട്ടൊരു അനുഭവമാക്കി നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ.
ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച “ബിബ്ക്യാറ്റ് സംഗമം” 3.30-ന് ആരംഭിച്ച പൊതുസമ്മേളനത്തോടെ അവസാനിച്ചു. രൂപതയിലെ 11ഫൊറോനകളിലെ 247 വചനബോധന യൂണിറ്റുകളിൽ നിന്നായി 385-ലധികം പേര് പങ്കെടുത്തു.
ഓരോ വചനബോധന യൂണിറ്റിലെയും ഹെഡ്മാസ്റ്റർ; പി.ടി.എ. പ്രസിഡന്റ്; ലോഗോസ് ക്വിസ്, സാഹിത്യസമാജം കൺവീനർമാർ; ലൈബ്രറിയൻ, സ്കൂൾ ലീഡർ, സഹലീഡർ തുടങ്ങിയവരാണ് പങ്കെടുത്തത്.
തിരുവനന്തപുരം അതിരൂപതാ പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അധ്യാപകർക്ക് “മതബോധനവും, നവസുവിശേഷവത്ക്കരണവും – വചനബോധനത്തിലെ പ്രായോഗിക നിർദ്ദേശങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. മതബോധന കുട്ടികൾക്കുള്ള ക്ലാസ്സ് ഫാ. കിരൺ രാജ് കൈകാര്യം ചെയ്തു.
തുടർന്ന്, 2.00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.നിക്‌സൺ രാജ് അദ്യക്ഷനായിരുന്നു. സമ്മാനങ്ങളും മത്സരങ്ങളുമല്ല, ജീവിതത്തിൽ വിശ്വാസ വളർച്ചയാണ് പ്രധാനമെന്ന് റവ.ഡോ.നിക്‌സൺ രാജ് ഓർമ്മിപ്പിച്ചു.
പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനകർമ്മവും നിർവഹിച്ചത് രൂപതാ വികാരി ജനറലും രൂപതാ കോ-ഓർഡിനേറ്ററുമായ മോൺ. ജി. ക്രിസ്തുദാസ് ആയിരുന്നു. വിശ്വാസമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വം വചനബോധനത്തിനുണ്ടെന്ന് മോൺസിഞ്ഞോർ ആഹ്വാനം ചെയ്തു. തുടർന്ന്, രൂപതാ പരീക്ഷ, ലോഗോസ് ക്വിസ്, ബൈബിൾ ക്വിസ്, മികച്ച മാഗസിൻ തുടങ്ങിയവയുടെ സമ്മാനദാനവും നിർവഹിച്ചു.
രൂപതാതല വചനബോധന പരീക്ഷയുടെ എവർ റോളിങ് ട്രോഫിയ്ക്കും ബൈബിൾ ക്വിസ് ഒന്നാം സ്ഥാനത്തിനും നെയ്യാറ്റിൻകര ഫെറോന അർഹരായി.
പൊതുസമ്മേളനത്തിന് സ്വാഗതം വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫറും, ആശംസകൾ പത്തനാവിള ഇടവക പി.ടി.എ. അംഗം ശ്രീ. ജയപ്രസാതും, കുട്ടികളെ പ്രതിനിധീകരിച്ച് കുളത്തുർ ഇടവകയുടെ കുമാരി അഞ്ജിതയും, നന്ദി രൂപതാ വചനബോധന ആനിമേറ്റർ ശ്രീ. ആഗസ്ത്യനും അർപ്പിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.