
റ്റിന ദാസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്ര ഇടവകാംഗങ്ങളായ ബിനിതയും അനൂപ് ബി.എൻ.ഉം ഡോക്ടറേറ്റ് കരസ്ഥമാക്കി. ബിനിത ഹിന്ദി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലാണ് അനൂപ് ഡോക്ടറേറ്റ് നേടിയത്.
പാലക്കാട് കാരാകുറുശ്ശി ജി.എച്ച്.എസ് ലേ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഡോക്ടർ ബിനിത. വ്ലാത്താങ്കര സെൻ പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ധനുവച്ചപുരം എൻ.കെ.എം. സ്കൂളിൽ ഹയർസെക്കൻഡറി പഠനവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. മാതാപിതാക്കൾ ശ്രീ.രാജു, ശ്രീമതി മരിയജ്ഞാനം. ഭർത്താവ് ശ്രീ.പ്രേംലാൽ
ഡോ.അനൂപ് വ്ലാത്താങ്കര സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അമരവിള എൽ.എം. എസ്.എച്ച്.എസിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്തി. തുടർന്ന്, മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലായി കോളേജ് പഠനവും പൂർത്തിയാക്കി. പിതാവ് ബെനറ്റ് ജെ., മാതാവ് നിർമ്മല എം. ഭാര്യ-മെർലിൻ ആർ.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.