റ്റിന ദാസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്ര ഇടവകാംഗങ്ങളായ ബിനിതയും അനൂപ് ബി.എൻ.ഉം ഡോക്ടറേറ്റ് കരസ്ഥമാക്കി. ബിനിത ഹിന്ദി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലാണ് അനൂപ് ഡോക്ടറേറ്റ് നേടിയത്.
പാലക്കാട് കാരാകുറുശ്ശി ജി.എച്ച്.എസ് ലേ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഡോക്ടർ ബിനിത. വ്ലാത്താങ്കര സെൻ പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ധനുവച്ചപുരം എൻ.കെ.എം. സ്കൂളിൽ ഹയർസെക്കൻഡറി പഠനവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. മാതാപിതാക്കൾ ശ്രീ.രാജു, ശ്രീമതി മരിയജ്ഞാനം. ഭർത്താവ് ശ്രീ.പ്രേംലാൽ
ഡോ.അനൂപ് വ്ലാത്താങ്കര സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അമരവിള എൽ.എം. എസ്.എച്ച്.എസിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്തി. തുടർന്ന്, മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലായി കോളേജ് പഠനവും പൂർത്തിയാക്കി. പിതാവ് ബെനറ്റ് ജെ., മാതാവ് നിർമ്മല എം. ഭാര്യ-മെർലിൻ ആർ.
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
This website uses cookies.