ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ഫെറോന ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം. ഇടവകയിലെ 21 ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻ ഹാളിൽ നിന്ന് ആരംഭിച്ച പതാക പ്രയാണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു തുടർന്ന് ഇടവക വികാരി ഫാ. ജോയിമത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയസ് വചന പ്രഘോഷണം കർമ്മം നിർവ്വഹിച്ചു. തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, ഡോ. നിക്സൺ രാജ്, ഫാ. എസ്. എം. അനിൽകുമാർ, ഡോ. ക്രിസ്‌തുദാസ് തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്, ഫാ. വൽസലൻ ജോസ്, ഡോ. ആർ.പി. വിൻസെന്റ് തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.
മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 27-ന് വൈകിട്ട് ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച വൈകിട്ട് 6.30 ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണവും നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.