
ബാലരാമപുരം: രൂപതയുടെ നിയമാവലിക്കും കാനോന്‍നിയമത്തിനും കേരള സഭാനയങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ബാലരാമപുരം ഇടവകയും പ്രവര്‍ത്തിക്കാവൂ എന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.
ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു. ഇടവകയുമായി ബന്ധപ്പെട്ടുളള വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചയാവാമെന്നും എന്നാല്‍ നിയമങ്ങളില്‍ വിട്ട് വീഴ്ച ചെയ്തുകൊണ്ടുളള സമവായത്തിന് തയ്യാറല്ലെന്നും വികാരി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
രൂപതയ്ക്ക് എതിരെയുള്ള നിലപാടുകളുമായി ഒരുകൂട്ടം വ്യക്തികൾ മുന്നോട്ടുപോകുന്നതിന്റെ പിന്നിലെ ലക്‌ഷ്യം എന്തെന്നത് അവ്യക്തമാണ്. വൈദീകൻ പള്ളി കോമ്പൗണ്ടിൽ താമസിക്കുവാൻ പാടില്ല, ഇടവക കൗൺസിലിന് എതിർ കൗൺസിലായി ‘നാട്ടുകൂട്ടം’ തീരുമാനിക്കും ഇടവക കാര്യങ്ങളും ദേവാലയത്തിലെ പ്രവർത്തനങ്ങളും തുടങ്ങി നെയ്യാറ്റിൻകര രൂപതയിൽ എന്നല്ല കേരള സഭയിലോ ആഗോള കത്തോലിക്കാ സഭയിലോ ഇല്ലാത്ത ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ ലക്ഷ്യങ്ങൾ തികച്ചും സാമൂഹ്യ വിരുദ്ധതയോ, ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവക നശിച്ചു കാണുവാനുള്ള ഒരുകൂട്ടമോ ചില വ്യക്തികളുടെയോ സ്വാർത്ഥ താല്പര്യങ്ങളല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവകയിലെ ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധതയ്ക്കെതിരെ രൂപത ഒന്നടങ്കം പ്രതികരിക്കുന്ന സമയം വിദൂരത്തല്ല.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.