
അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം വിശുദ്ധ സെബസ്ത്യനോസ് ഫൊറോന ദേവാലയത്തിന്‍റെ ചിരകാല അഭിലാഷമായ പളളിമേട ആശീര്‍വദിച്ചു. പളളിക്കു സമീപത്തായിതന്നെയാണ് വൈദീകമന്ദിരവും. ഇടവക വികാരി ഫാ.പയസിന്‍റെ ശ്രമഫലമായാണ് വൈദിക ഭവനം ആശീര്‍വദിക്കപ്പെട്ടത്.
ആശീര്‍വാദകര്‍മ്മങ്ങൾക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനക്ക് പ്രാധാന്യം നല്‍കുന്ന ജീവിത ക്രമം വിശ്വാസികള്‍ അനുവര്‍ത്തിക്കണമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. വൈദീക ഭവനത്തില്‍ എത്തുമ്പോഴും മടങ്ങി പോകുമ്പോഴും ദേവാലയത്തില്‍ കയറി വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ്, ഇടവക വികാരി ഫാ.പയസ്, നേമം ഇടവക വികാരി ഫാ.ബോസ്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അതുപോലെതന്നെ ഇടവകയിലെ വിശ്വസികളും സന്യസ്തരും ആശീര്‍വാദകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
തിരുവനന്തപുരം ആർച്ചുബിഷപ്പ് ഡോ.സൂസപാക്യം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച വൈദികഭവനം 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.