
ജോസ് മാർട്ടിൻ
ബംഗളൂരു/ദേവനഹള്ളി: മഹിമാ ബെഡയിലുള്ള യേശുവിന്റെ രൂപവും, കൽകുരിശുകളും നാലാം തീയതി ഉച്ചക്ക് ഒരു മണിയോടെ അധികൃതർ പൊളിച്ചുമാറ്റി. സംഭവത്തെ ബാംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോ അപലപിച്ചു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ബംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി തൊണ്ടസാഗര ഹള്ളിയിലാണ് 20 വർഷം പഴക്കമുള്ള കൽക്കുരിശും, യേശുവിന്റെ രൂപവും സ്ഥാപിച്ചിരുന്നത്. നിയമവിരുദ്ധമായാണ് ഇവിടെ ആരാധനാലയം നിർമ്മിച്ചിരിക്കുന്നതെന്നും, യേശുവിന്റെ രൂപം പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.
തുടർന്ന് അധികാരികൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യേശുവിന്റെ രൂപവും കൽക്കുരിശുകളും പൊളിച്ചു മാറ്റിയത്. ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്കും സിമിത്തേരിക്കുമായി കർണാടക സർക്കാർ സൗജന്യമായി വിട്ടുനൽകിയ നാലര ഏക്കർ സ്ഥലത്താണ് 12 അടി ഉയരമുള്ള യേശുവിന്റെ രൂപം ഉൾപ്പെടെ സ്ഥാപിച്ചിരുന്നത്. ബാംഗ്ലൂർ അതിരൂപതയിലെ വിശ്വാസികൾ ഈസ്റ്റർ-നോയമ്പ് കാലത്ത് കുരിശിന്റെ വഴി നടത്തിയിരുന്നു.
അധികൃതരുടെ ഈ നടപടിയെ ബംഗളൂരു അതിരൂപത ശക്തമായി അപലപിച്ചു. കൂടാതെ, പൊളിച്ചു മാറ്റിയ രൂപവും, കുരിശുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ബംഗളൂരു അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടു.
തദ്ദേശവാസികൾ ക്രിസ്ത്യൻ സമൂഹവുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ വളരെ രമ്യതയിലാണ് ഇവിടെ കഴിയുന്നതെന്നും, ലോക്കൽ പോലീസ് ജെ.സി.ബി. ഉപയോഗിച്ചാണ് രൂപവും, കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും തകർത്തതെന്നും ജെ.കാന്തരാജ് പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തെ സംബന്ധിച്ച് വളരെയേറെ വേദനിപ്പിക്കുന്ന വിഷയമാണെന്നും, ഭൂമി വിട്ടു നൽകിയ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ക്രിസ്ത്യൻ സമൂഹത്തെ ഏറെ ദു:ഖിപ്പിച്ചുവെന്നും, നിയമപരമായി നേരിടുമെന്നും കാന്തരാജ് കൂട്ടിച്ചേർത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.