Categories: World

ഫ്രാൻസീസ് പാപ്പായുടെ നോമ്പുകാലധ്യാനം ആരംഭിച്ചു

ഫ്രാൻസീസ് പാപ്പായുടെ നോമ്പുകാലധ്യാനം ആരംഭിച്ചു

റോം : ജനുവരി 18-ാംതീയതി റോമിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ അരീച്ച എന്ന സ്ഥലത്തെ, ധ്യാനകേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പായും കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനം ആരംഭിച്ചു.

18-ാം തീയതി വൈകുന്നേരം നല്‍കപ്പെട്ട പ്രാരംഭപ്രഭാഷണം – ദാഹിക്കുന്നവനായി സമറിയായിലെ സിക്കാർ എന്ന പട്ടണത്തിലെത്തി അവിടെ കിണറിന്‍റെ കരയിൽ ഇരിക്കുന്ന യേശുവിനെ  ധ്യാനവിഷയമാക്കി ഉള്ളതായിരുന്നു.

പോർച്ചുഗീസുകാരനായ ധ്യാനഗുരു, ഫാ. ജോസെ തൊളോന്തീനോ ദെ മെന്തോൻസ (José Tolentino de Mendonça) തന്‍റെ ആദ്യപ്രഭാഷണത്തിൽ – ”എനിക്കു കുടിക്കാൻ തരിക” എന്ന സമരിയാക്കാരി സ്ത്രീ യോടുള്ള മൂന്നു വാക്കുകൾ, ഈ ദിനങ്ങളെ പ്രതിനിധീകരിക്കുന്നു’’ എന്നു പറഞ്ഞുകൊണ്ട്, യേശുവിന്‍റെ ദാഹത്തെ വിശദീകരിച്ചു. ‘‘നമ്മെയും നമുക്കുള്ളതിനെയും ആവശ്യപ്പെട്ടുകൊണ്ട്, ദൈവത്തോടുള്ള സമാനത കൈവെടിഞ്ഞ, നമ്മുടെ സംഭാവനകൾ ആവശ്യമില്ലാത്തവനായ ദൈവം, നമ്മുടെ മാനുഷികത സ്വീകരിച്ച് നമ്മുടെ പക്കൽ വന്ന് ചോദിക്കുന്നു, ”എനിക്കു കുടിക്കാന്‍ തരിക”.  യേശുവിന്‍റെ ദാഹം നമുക്കുവേണ്ടിയാണ്.    നമ്മെ അന്വേഷിച്ചു ക്ഷീണിച്ചു വന്ന യേശുവാണ് കിണറിന്‍റെ കരയിലിരിക്കുന്നത്. അവിടെ യേശുവിനു നമുക്കു തരാനുള്ള ദൈവികദാനമുണ്ട്. സമരിയാക്കാരിയോട് യേശു പറയുന്നു, ദൈവത്തിന്‍റെ ദാനമെന്തെന്നു നീ അറിഞ്ഞിരുന്നെങ്കിൽ… അതിനാൽ, കർത്താവിനായി മാത്രം കാത്തിരിക്കാനും, കർത്താവു നൽകുന്നതിനായി മാത്രം കാത്തിരിക്കാനുമുള്ള ഉദ്ബോധനത്തോടെയാണ് പ്രാരംഭപ്രഭാഷണം അദ്ദേഹം അവസാനിപ്പിച്ചത്.

19-ാംതീയതിയിലെ പ്രഭാതധ്യാനം, ‘‘ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവന്‍റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ’’, എന്ന യേശുവചനമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വെളിപാടുഗ്രന്ഥ വാക്യത്തെ ബന്ധിപ്പിച്ചുകൊണ്ട് സുവിശേഷം പ്രതിപാദിക്കുന്ന ‘യേശുവിന്‍റെ ദാഹത്തിന്‍റെ ദൈവശാസ്ത്ര’ അവലോകനമായിരുന്നു.
ഞായറാഴ്ച (18/02/18) വൈകുന്നേരം തുടങ്ങിയ ധ്യാനം ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.

(കടപ്പാട്: Sr. Theresa Sebastian)

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

2 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago