
തിരുവനന്തപുരം: തിരുവനനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ഫൊറോനയായി കഴക്കൂട്ടം ഫൊറോന രൂപീകരിക്കപ്പെട്ടു. പുതിക്കുറുച്ചി പേട്ട ഫൊറോനകൾ വിഭജിച്ചാണ് കഴക്കുട്ടം ഫൊറോനക്ക് രൂപം നല്‍കിയത്.
കാരമ്മൂട് സെയ്‌ന്റ് വിൻസെന്റ് സെമിനാരിയിൽ നടന്ന പരിപാടി ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾക്ക് എപ്പോഴും സ്‌നേഹത്തിന്റെയും കരുണയുടെയും മുഖമായിരിക്കണമെന്ന് ബിഷപ് പറഞ്ഞു. ക്രിസ്‌തു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ വിശ്വാസികൾ വ്യാപൃതരാവണമെന്നും ബിഷപ് ഓർമ്മിപ്പിച്ചു.
മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ്, കേരള സർവ്വകലാശാല പ്രൊ വൈസ് ചാന്‍സലർ ഡോ. എസ്. കെവിൻ ,രൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്[ പുതിയ ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് പോൾ, സിസ്റ്റർ എസ്. സ്റ്റെല്ല, ഡോ. ആന്റണി റൂഡോൾഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പേട്ട പുതുക്കുറുച്ചി ഫൊറോനകളുടെ കീഴിലുണ്ടായിരുന്ന 7 ഇടവകകളും 7 ഉപ ഇടവകകളും ഇനി കഴക്കൂട്ടം ഫൊറോനയുടെ ഭാഗമാവും. കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയത്തെ ഫൊറോന ദേവാലയമായി പ്രഖ്യാപിച്ചു.
കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക് കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.