
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ- അഡ്ജിത്തോർ ബിഷപ്പായി (പിന്തുടർച്ചാവകാശമുള്ള ബിഷപ്പ്- നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേൽക്കും) ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിയമിതനായി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.
ആലപ്പുഴ രൂപതയിലെ ചെല്ലാനത്ത് 1962 മാര്‍ച്ച് 7 നാണ് ആലപ്പുഴയുടെ പുതിയ ഇടയന്‍ ജനിച്ചത്.ആലുവ മേജര്‍ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ പൊന്തിഫിക്കല്‍ തിയേളജി കോളേജില്‍ തിയേളജിയില്‍ ഡോക്‌ടറേറ്റ് നേടി . 1986 ല്‍ ആലപ്പുഴ രൂപതയുടെ വൈദികനായി അഭിഷിക്‌തനായി, ആലപ്പുഴ സെയ്ന്റ് തോമസ് പളളി വികാരിയായും ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയുടെ പ്രീഫെക്‌ടായും പ്രൊക്കുറേറ്ററായും പ്രവര്‍ത്തിച്ചു. കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഹീബ്രുവിന്റെയും ബിബ്ലിക്കല്‍ തിയോളജിയുടേയും പ്രൊഫസറായി സേവനമനുഷ്‌ടിച്ചു. 2003 മുതല്‍ 2006 വരെ കാര്‍മ്മല്‍ഗിരി സെയ്‌ന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്‌ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഡോ. അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവേൽ, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.