
സ്വന്തം ലേഖകൻ
ട്യുഗികരോ സിറ്റി:ഫിലിപ്പൈൻസ് : ഗാറ്ററാൻ ടൗണിലെ ഇടവക വികാരി ഫാ. മാർക്ക് ആന്റണി വെന്റുറ ആണ് (29 ഞായറാഴ്ച), ഇന്നലെ രാവിലെ ദിവ്യബലിയർപ്പണം കഴിഞ്ഞ് പൂജാവസ്ത്രങ്ങൾ പൂർണ്ണമായി മാറ്റുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടണ്ടേണ്ടിവന്നത്. ഹെൽമെറ്റ് ധരിച്ച ഒരു മനുഷ്യൻ കടന്നുവന്ന് രണ്ടുതവണ അച്ചനുനേരെ വെടി യുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ വൈദികൻ തത്സമയം തന്നെ മരിച്ചു.
ദിവ്യബലിക്ക് ശേഷം വൈദികൻ കുട്ടികളുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചശേഷം ഗായക സംഘത്തോട് സംസാരിച്ചുനിൽക്കുമ്പോഴാണ് വൈദികന് നേരെ വെടിവയ്പുണ്ടായത്. മോട്ടോർ ബൈക്കിൽ വന്ന കൊലയാളി കൃത്യനിർവഹണത്തിനുശേഷം ബഗ്ഗാവോ ടൗണിലേക്ക് രക്ഷപ്പെട്ടു എന്ന് പോലീസ് അധികാരികൾ അറിയിച്ചു.
എന്തായിരുന്നു വധത്തിന് പിന്നിലുള്ള കാരണം എന്ന് ഇനിയും അറിവായിട്ടില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം വേണ്ടരീതിയിൽ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആരോപണം ഉണ്ട്.
അതേസമയം, ഗവർണ്ണർ മാനുവേൽ മാംബ പോലീസിനോട് വിശദമായ അന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാ. മാർക്ക് ആന്റണി, ഫിലിപ്പൈനിൽ ലൈസെയുമിലെ സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിൽ റെക്ടറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.