
സ്വന്തം ലേഖകൻ
ട്യുഗികരോ സിറ്റി:ഫിലിപ്പൈൻസ് : ഗാറ്ററാൻ ടൗണിലെ ഇടവക വികാരി ഫാ. മാർക്ക് ആന്റണി വെന്റുറ ആണ് (29 ഞായറാഴ്ച), ഇന്നലെ രാവിലെ ദിവ്യബലിയർപ്പണം കഴിഞ്ഞ് പൂജാവസ്ത്രങ്ങൾ പൂർണ്ണമായി മാറ്റുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടണ്ടേണ്ടിവന്നത്. ഹെൽമെറ്റ് ധരിച്ച ഒരു മനുഷ്യൻ കടന്നുവന്ന് രണ്ടുതവണ അച്ചനുനേരെ വെടി യുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ വൈദികൻ തത്സമയം തന്നെ മരിച്ചു.
ദിവ്യബലിക്ക് ശേഷം വൈദികൻ കുട്ടികളുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചശേഷം ഗായക സംഘത്തോട് സംസാരിച്ചുനിൽക്കുമ്പോഴാണ് വൈദികന് നേരെ വെടിവയ്പുണ്ടായത്. മോട്ടോർ ബൈക്കിൽ വന്ന കൊലയാളി കൃത്യനിർവഹണത്തിനുശേഷം ബഗ്ഗാവോ ടൗണിലേക്ക് രക്ഷപ്പെട്ടു എന്ന് പോലീസ് അധികാരികൾ അറിയിച്ചു.
എന്തായിരുന്നു വധത്തിന് പിന്നിലുള്ള കാരണം എന്ന് ഇനിയും അറിവായിട്ടില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം വേണ്ടരീതിയിൽ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആരോപണം ഉണ്ട്.
അതേസമയം, ഗവർണ്ണർ മാനുവേൽ മാംബ പോലീസിനോട് വിശദമായ അന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാ. മാർക്ക് ആന്റണി, ഫിലിപ്പൈനിൽ ലൈസെയുമിലെ സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിൽ റെക്ടറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.