Categories: Articles

കുര്‍ബാന മോഷണം….

കുര്‍ബാന മോഷണം....

ജോസ് മാർട്ടിൻ

കുറച്ചു ദിവസങ്ങളായി ‘മുഖ പുസ്തകത്തില്‍’ ചുറ്റികറങ്ങുന്ന ഒരു കുറിപ്പിന്‍റെ തലക്കെട്ടാണ് “കുര്‍ബാന മോഷണം”. എഴുതിയ വ്യക്തിയുടെ അഞ്ജതയാണോ, അതോ കത്തോലിക്കാ സഭയെയും, പുരോഹിതരേയും പൊതു സമൂഹത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമാണോ എന്ന്‍ അറിയില്ല.

വിശ്വാസികള്‍ തങ്ങളുടെ നിയോഗങ്ങള്‍, മരിച്ചവരുടെ ഓര്‍മ്മദിവസകുർബാന തുടങ്ങിയവയ്ക്കു നല്കുന്ന കുര്‍ബാന പണം, ഒരു കുര്‍ബാനയില്‍ തന്നെ കുറേ പേരുകള്‍ ഒരുമിച്ചു പറഞ്ഞിട്ട് പണമെല്ലാം വൈദീകര്‍ എടുക്കുന്നു… ഇതാണ് വാദമുഖം.

ഓർക്കുക, മിക്കവാറും പള്ളികളില്‍ വൈദീകന്‍ നേരിട്ടല്ല കുര്‍ബാന പണം സ്വീകരിക്കുന്നത്. അഥവാ നേരിട്ട് മേടിച്ചാല്‍ തന്നെ, അതിന്‍റെ രസീദ് നൽകുന്നുണ്ട്. വലിയ പള്ളികളിലാണെങ്ങിലോ, തീർത്ഥാടന കേന്ദ്രങ്ങളാണെങ്കിലോ അതിനു പ്രത്യേക കൗണ്ടര്‍ ക്രമീകരണങ്ങളുമുണ്ടാകും.

പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതോ, അല്ലെങ്കിൽ അറിയേണ്ടാ എന്ന് ഭവിക്കുന്നതോ ആയ ഒരു സത്യം ഇതാണ്: ഒരു വൈദീകന്‍ ഒരു ദിവസം എത്ര കുര്‍ബാനകള്‍ അര്‍പ്പിച്ചാലും, ആ വൈദികന് ഒരു ദിവസം ഒരു കുര്‍ബാനയുടെ വിഹിതം മാത്രമേ സ്വന്തമായി എടുക്കാന്‍ കഴിയുള്ളൂ.

വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലായാലും, കൂടുതൽ നിയോഗങ്ങൾ ലഭിക്കുന്ന ഇടവകകളയാലും, ലഭിക്കുന്ന അധിക കുര്‍ബാന പണം രൂപതയിൽ ഏല്‍പ്പിക്കുകയും, അവിടെ നിന്നു സമീപത്തുള്ള ചെറിയ പള്ളികള്‍ക്ക് ആവശ്യാനുസരണം, ദൈനംദിന ചെലവുകൾക്ക് നല്‍കുകയുമാണ്‌ ചെയ്യുന്നത്. ഇതിനെല്ലാം കണക്കുമുണ്ട്.

പിന്നെ, ‘ഒരു കുര്‍ബാനയില്‍ പല പേരുകള്‍ ഒരുമിച്ചു പറയുന്നു’ എന്ന വാദം. ഉദാഹരണത്തിനു ഒരേ ദിവസം തന്നെ പലരുടെ ഓര്‍മ്മ ദിവസം വന്നേക്കാം. അപ്പോള്‍ ആ ദിവസം എങ്ങനെയാണ് ഒന്നിലധികം വരുന്ന പേരുകള്‍ പറയാതിരിക്കുന്നത്. ചിലർക്ക്‌ പകരദിവസം കിട്ടിയാലും മതിയാകും. എന്നാൽ എല്ലാവരും അങ്ങനെയല്ല, ചിലർക്ക് ആ ദിവസം മറ്റു വ്യക്തികളോടൊപ്പം നിയോഗം സമർപ്പിക്കുവാൻ സമ്മതവുമാണ്. കാരണം, അവർ ആ ദിവസത്തിന് അത്രയും പ്രാധാന്യം നൽകുന്നു എന്ന് സാരം.

അല്ലാതെ വൈദീകർ മന:പ്പൂർവം അങ്ങനെ ഒരവസ്ഥ സൃഷ്‌ടിക്കുകയോ, കുർബാന കച്ചവടം നടത്തുകയോ അല്ല. പത്തു പേരുകള്‍ ഒരു കുര്‍ബാനയില്‍ ഒരുമിച്ചു പറഞ്ഞിട്ട് അധിക തുക പോക്കറ്റില്‍ ഇടുകയല്ല, മറിച്ച് രൂപത നിർദ്ദേശം അനുസരിച്ച് വൈദീകർ അധിക കുർബാന പണം മറ്റ് ഇടവകകളെ സഹായിക്കുവാൻ നൽകുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം. “കുർബാന പണം” എന്ന പ്രയോഗം പോലും പാടില്ല എന്നുള്ളതാണ്. അതായത്, പാപ്പായുടെ ഉത്തരവ് പ്രകാരം വിശ്വാസികള്‍ നൽകുന്ന നിയോഗങ്ങള്‍, മരിച്ചവരുടെ ഓര്‍മകുര്‍ബാനകൾ തുടങ്ങിയവയ്ക്ക് “കുര്‍ബാന പണ”മായല്ല നൽകേണ്ടത്, മറിച്ച് വൈദികന്റെ ആ ദിവസത്തെ ചിലവിന്റെ ഭാഗമായി “കാണിക്ക, സംഭാവന, സമ്മാനം” എന്ന പേരിൽ സാധിക്കുന്ന തുക നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

vox_editor

View Comments

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago