
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വൈദികന്‍റെ ജീവിതത്തില്‍ മൗലികമായ കൗദാശിക പ്രമാണവാക്യം “ഞാന്‍ നിന്‍റെ പാപങ്ങള്‍ പൊറുക്കുന്നു” എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ സെപ്റ്റംബർ 15 ശനിയാഴ്ച തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
ക്രൈസ്തവരായ നാമെല്ലാവരും ക്ഷമയുടെ മനുഷ്യര്‍ ആയിരിക്കേണ്ടവരാണെന്നും, എന്നാൽ
ഈ പ്രമാണവാക്യം പേറുന്നവനായതുകൊണ്ടുതന്നെ വൈദികന്‍ ഒരു പടി മുൻപിൽ മാപ്പുനല്കലിന്‍റെ മനുഷ്യനാണെന്ന് പാപ്പാ വിശദീകരിച്ചു.
വൈദികന്‍ അനുരഞ്ജനത്തിന്‍റെ മനുഷ്യനാണെന്നും പിളര്‍പ്പുള്ളിടത്ത് ഐക്യവും കലഹമുള്ളിടത്ത് അനുരഞ്ജനവും വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കുന്നവനാണെന്നും, വൈദിക ഔന്നത്യം ഉൾക്കൊള്ളാത്ത വൈദികൻ ഐക്യത്തിനു പകരം ഭിന്നിപ്പും കലഹവും ഉളവാക്കുമെന്നും ഉദ്ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.