
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വൈദികന്‍റെ ജീവിതത്തില്‍ മൗലികമായ കൗദാശിക പ്രമാണവാക്യം “ഞാന്‍ നിന്‍റെ പാപങ്ങള്‍ പൊറുക്കുന്നു” എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ സെപ്റ്റംബർ 15 ശനിയാഴ്ച തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
ക്രൈസ്തവരായ നാമെല്ലാവരും ക്ഷമയുടെ മനുഷ്യര്‍ ആയിരിക്കേണ്ടവരാണെന്നും, എന്നാൽ
ഈ പ്രമാണവാക്യം പേറുന്നവനായതുകൊണ്ടുതന്നെ വൈദികന്‍ ഒരു പടി മുൻപിൽ മാപ്പുനല്കലിന്‍റെ മനുഷ്യനാണെന്ന് പാപ്പാ വിശദീകരിച്ചു.
വൈദികന്‍ അനുരഞ്ജനത്തിന്‍റെ മനുഷ്യനാണെന്നും പിളര്‍പ്പുള്ളിടത്ത് ഐക്യവും കലഹമുള്ളിടത്ത് അനുരഞ്ജനവും വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കുന്നവനാണെന്നും, വൈദിക ഔന്നത്യം ഉൾക്കൊള്ളാത്ത വൈദികൻ ഐക്യത്തിനു പകരം ഭിന്നിപ്പും കലഹവും ഉളവാക്കുമെന്നും ഉദ്ബോധിപ്പിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.