Categories: India

ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന് കെ.ആർ.എൽ.സി.സി.; നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം

ഫാ.സ്റ്റാൻ സ്വാമിയുടെ ശ്രമംമുഴുവനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു...

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ കെ.ആർ.എൽ.സി.സി.യുടെ പ്രതിഷേധം. ജീവിതം മുഴുവനും ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടി സമർപ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും, ഒളികേന്ദ്രങ്ങളിൽ മറഞ്ഞിരിന്നുകൊണ്ടല്ല, മറിച്ച് വർഷങ്ങളായി നിയമവിധേയമായ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നതെന്നും കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കോൺഫറൻസ് (കെ.ആർ.എൽ.സി.സി.) പറഞ്ഞു. ഫാ.സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഈശോസഭാ സമൂഹം ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബർ 12-ലെ ഒരു മണിക്കൂർ പ്രതിഷേധത്തിൽ കോവിഡ് കാല നിയന്ത്രണങ്ങൾക്കു വിധേയമായി പങ്കുചേരുവാൻ കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ് അറിയിച്ചു.

ഫാ.സ്റ്റാൻ സ്വാമിയുടെ ശ്രമംമുഴുവനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു. ഖനി-ഭൂമാഫിയകളും സ്ഥാപിത താല്പര്യക്കാരും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രത്യേകിച്ച് ആദിവാസികൾക്കു നീതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നെന്നും, അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ആ വന്ദ്യ വൈദികനെ ഭീമ കൊറേഗാവ് കേസിൽ പ്രതിയായി ചേർത്തതെന്നും കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും, അതിന് പൂർണ്ണമായും വിധേയമാക്കാൻ സ്വയംസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന എൺപത്തി മൂന്നുകാരനായ ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും, അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും കെ.ആർ.എൽ.സി.സി. ആവശ്യപ്പെട്ടു.

കേരള ലത്തീൻ സഭാധ്യക്ഷനും, കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി. സെക്രട്ടറിയേറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ, ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഷാജി ജോർജ്, ഫാ.അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി., ഫാ.ഫ്രാൻസിസ് സേവ്യർ, ആന്റണി ആൽബട്ട്, സ്മിത ബിജോയ്, ആന്റണി നെറോണ എന്നിവർ പങ്കെടുത്തു.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago