
സ്വന്തം ലേഖകൻ
കൊച്ചി: വന്ദ്യവയോധികനായ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയെ ജയിലിൽ നിന്നും ഉടൻ വിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് “സ്റ്റാൻഡ് വിത്ത് സ്റ്റാൻ സ്വാമി” എന്ന ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഝാർഖണ്ഡിലെ ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം സമർപ്പിച്ച ഫാ.സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്ന് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. “സ്റ്റാൻഡ് വിത്ത് സ്റ്റാൻ” ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യത്തിന്റെ അടിത്തറയിലാണ്. സത്യം ജയിക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും കർദ്ദിനാൾ ആഹ്വാനം ചെയ്തു.
വിദ്യഭ്യാസ, ആരോഗ്യ മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഈശോസഭാംഗങ്ങൾ ആദിവാസി ഗ്രാമങ്ങളിൽ ചെയ്തു വരുന്ന സാമൂഹിക ഇടപെടലുകളുടെ തുടർച്ചയാണ് ഫാ. സറ്റാൻ സ്വാമി ചെയ്തു വരുന്നതെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുതല ചൂണ്ടിക്കാട്ടി, രാജ്യദ്രോഹ കുറ്റങ്ങളല്ല അത് ജനക്ഷേമത്തിനുള്ള പ്രവർത്തനങ്ങളായിരുന്നു.
ഒരധർമ്മവും ന്യായീകരിക്കപ്പെടരുതെന്ന ഭാരതത്തിന്റെ പാരമ്പര്യവും പശ്ചാത്തലവും മറന്നു കൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമിയെ തടങ്കലിലാക്കിയിട്ടുള്ളതെന്ന് എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ മനസാക്ഷി സംശയരഹിതമായി ഫാ.സ്റ്റാൻ സ്വാമിയോടൊപ്പമുണ്ട്. അദ്ദേഹം ആർക്ക് എന്ത് ദ്രോഹം ചെയ്തെന്ന് വെളിപ്പെടുത്തുവാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗോള ഈശോ സഭയുടെ പ്രതിനിധി ഫാ.എം.കെ. ജോർജ്, കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പിള്ളി, കേരള ജസ്യൂട്ട് പ്രൊവിൻഷ്യാൾ ഫാ.ഇ.പി. മാത്യു, മുൻ കേന്ദ്രമന്ത്രിമാരായ പ്രൊഫ.കെ.വി.തോമസ്, പി.സി.തോമസ്, മുൻ എം.പി.തമ്പാൻ തോമസ്, ഷാജി ജോർജ്, ജോസഫ് ജൂഡ്, പി.കെ.ജോസഫ്, അഡ്വ. ബിജു പറയനിലം, അഡ്വ. ഷെറി ജെ.തോമസ്, ജെയിൻ ആൻസിൽ, കെ.എം. മാത്യു, ജോയി ഗോതുരുത്ത്, ക്രിസ്റ്റി ചക്കാലക്കൽ, ഫാ.പ്രിൻസ് ക്ലാരൻസ്, സാബു ജോസ്, ഫാ.ബിനോയ് പിച്ചളക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.