
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ ചാൻസിലറും, പ്രോക്യൂറേറ്ററും വിവിധ ഇടവകകളിൽ വികാരിയും ആയിരുന്ന ഫാ.വി.ജോസഫിന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷികവും, തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ച ഫാ.കെ.ജെ.വിൻസെന്റിന്റെ രണ്ടാം ചരമ വാർഷികവും കമുകിൻകോട് സെയിന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തി. വൈദീകരുടെ കുടുംബാംഗമായ ഫാ. ഏ.എസ്.പോളിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലിയർപ്പണത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ ശവകുടീര പ്രാർത്ഥനയോടെ സമാപിച്ചു.
തിരുവനതപുരം അതിരൂപതാ എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ.ഏ.ജോർജ് പോൾ, മോൺ. ജെയിംസ് കുലാസ്, നെയ്യാറ്റിൻകര എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ. റൂഫസ് പയസ് ലീൻ, മോൺ.അൽഫോൺസ് ലിഗോരി, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഉൾപ്പെടെ ഇരുപത്തിയഞ്ച് വൈദികരും, നിരവധി സിസ്റ്റേഴ്‌സും, ഒട്ടനവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.