
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ ചാൻസിലറും, പ്രോക്യൂറേറ്ററും വിവിധ ഇടവകകളിൽ വികാരിയും ആയിരുന്ന ഫാ.വി.ജോസഫിന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷികവും, തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ച ഫാ.കെ.ജെ.വിൻസെന്റിന്റെ രണ്ടാം ചരമ വാർഷികവും കമുകിൻകോട് സെയിന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തി. വൈദീകരുടെ കുടുംബാംഗമായ ഫാ. ഏ.എസ്.പോളിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലിയർപ്പണത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ ശവകുടീര പ്രാർത്ഥനയോടെ സമാപിച്ചു.
തിരുവനതപുരം അതിരൂപതാ എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ.ഏ.ജോർജ് പോൾ, മോൺ. ജെയിംസ് കുലാസ്, നെയ്യാറ്റിൻകര എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ. റൂഫസ് പയസ് ലീൻ, മോൺ.അൽഫോൺസ് ലിഗോരി, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഉൾപ്പെടെ ഇരുപത്തിയഞ്ച് വൈദികരും, നിരവധി സിസ്റ്റേഴ്‌സും, ഒട്ടനവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.