
അനിൽ ജോസഫ്
കട്ടയ്ക്കോട്: മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചന്റെ 28 -മത് ചരമ വാർഷിക അനുസ്മരണം നാളെ (13/11/2018) വൈകുന്നേരം 5.30 -ന് കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ പുനലൂർ രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.സിൽവസ്റ്റർ പൊന്നുമുത്തനും നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ മോണ്സിഞ്ഞോർമാരും നേതൃത്വം നൽകുന്നു.
സാമൂഹ്യപരിഷ്കർത്താവ്, ഉറച്ച ഈശ്വരവിശ്വാസി, വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അക്ഷീണം പ്രവർത്തിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും മറ്റ് സമുദായ അംഗങ്ങൾക്കൊപ്പം ഒരുമിച്ചു ദിവ്യബലിയിലും മറ്റുസംരംഭങ്ങളിലും പങ്കെടുക്കുവാനുള്ള സാദ്ധ്യതകൾ ഒരുക്കുകയും ചെയ്ത ആദ്യ തദ്ദേശീയ വൈദികനാണ് മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ.
അനുസ്മരണ ദിവ്യബലിക്ക് ശേഷം, മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നു. തുടർന്ന്, അനുഭവ സാക്ഷ്യം പങ്കുവയ്ക്കലും, മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരിക്കും.
സ്നേഹവിരുന്നോടു കൂടിയായിരിക്കും മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 -ആം ചരമ വാർഷിക അനുസ്മരണദിനം അവസാനിക്കുക. ഈ മഹനീയമായ പരിപാടികളിൽ എല്ലാവരെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി വെരി. റവ.ഫാ.റോബർട്ട് വിൻസെന്റും മോൺ. മാനുവൽ അൻപുടയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.