
അനിൽ ജോസഫ്
കട്ടയ്ക്കോട്: മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചന്റെ 28 -മത് ചരമ വാർഷിക അനുസ്മരണം നാളെ (13/11/2018) വൈകുന്നേരം 5.30 -ന് കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ പുനലൂർ രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.സിൽവസ്റ്റർ പൊന്നുമുത്തനും നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ മോണ്സിഞ്ഞോർമാരും നേതൃത്വം നൽകുന്നു.
സാമൂഹ്യപരിഷ്കർത്താവ്, ഉറച്ച ഈശ്വരവിശ്വാസി, വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അക്ഷീണം പ്രവർത്തിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും മറ്റ് സമുദായ അംഗങ്ങൾക്കൊപ്പം ഒരുമിച്ചു ദിവ്യബലിയിലും മറ്റുസംരംഭങ്ങളിലും പങ്കെടുക്കുവാനുള്ള സാദ്ധ്യതകൾ ഒരുക്കുകയും ചെയ്ത ആദ്യ തദ്ദേശീയ വൈദികനാണ് മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ.
അനുസ്മരണ ദിവ്യബലിക്ക് ശേഷം, മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നു. തുടർന്ന്, അനുഭവ സാക്ഷ്യം പങ്കുവയ്ക്കലും, മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരിക്കും.
സ്നേഹവിരുന്നോടു കൂടിയായിരിക്കും മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 -ആം ചരമ വാർഷിക അനുസ്മരണദിനം അവസാനിക്കുക. ഈ മഹനീയമായ പരിപാടികളിൽ എല്ലാവരെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി വെരി. റവ.ഫാ.റോബർട്ട് വിൻസെന്റും മോൺ. മാനുവൽ അൻപുടയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.