
ജോസഫ് അനിൽ
കട്ടയ്ക്കോട്: എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ. കട്ടയ്ക്കോട് സെന്റ് ആന്റണിസ് ഫെറോനാ ദേവാലയത്തിൽ നടന്ന മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ഇരുപത്തി എട്ടാമത് ചരമ വാർഷിക അനുസ്മരണ ദിവ്യബലിയിൽ സംബന്ധിക്കുകയായിരുന്നു ബിഷപ്പ്.
മോൺസിഞ്ഞോർ അൻപുടയാന്റെ ജീവിതം ഒരു നൈര്മല്യത്തിന്റെ പ്രതീകം തന്നെയായിരുന്നു വെന്ന് ബിഷപ്പ് പൊന്നുമുത്തൻ ഓർമ്മിപ്പിച്ചു. കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും വൈദീക ജീവിതത്തോട് കാണിച്ച തീക്ഷ്ണത, സഭയോട് ഉണ്ടായിരുന്ന കരുതൽ, വ്യക്തികളോട് ഉണ്ടായിരുന്ന കരുതൽ വളരെ വലുതായിരുന്നുവെന്ന് പിതാവ് സ്മരിച്ചു.
കട്ടയ്ക്കോട് അംഗമാണ് മോൺ. മാനുവൽ അൻപുടയാൻ എന്ന് പറയുമ്പോഴും, കട്ടയ്ക്കോട്കാർക്ക് മോൺ. മാനുവൽ അൻപുടയാനെക്കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നതാണ് യാഥാർഥ്യമെന്നും, അതിന് കാരണം, ആ ജീവിതം കണ്ടറിഞ്ഞവർക്കു മാത്രമേ ആ ധന്യമായ ജീവിതം ആഴത്തിൽ ഉൾക്കൊള്ളുവാനായി സാധിക്കുകയുള്ളുവെന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
മോൺ.അൻപുടയാന്റെ അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ, വ്ലാത്തങ്കര ഫെറോനാ വികാരി വെരി.റവ.ഫാ.അനിൽകുമാർ, പാറശാല ഫെറോനാ വികാരി വെരി.റവ.ഫാ. ജോസഫ് അനിൽ, കട്ടയ്ക്കോട് ഫെറോന വികാരി വെരി.റവ.ഫാ. റോബർട്ട് വിൻസെന്റ്, റവ.ഡോ.ഗ്രിഗറി ആർബി, റവ.ഫാ.സൈമൺ പീറ്റർ, റവ.ഫാ.ജോൺ ബോസ്‌കോ, റവ.ഫാ.അനീഷ്, റവ. ഫാ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.