Categories: India

ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ

ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ

സ്വന്തം ലേഖകൻ 

മംഗളുരു: ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ. ഇപ്പോഴത്തെ മെത്രാനായ അഭിവന്ദ്യ അലോഷ്യസ് പോൾ ഡിസൂസയുടെ കാലാവധി അവസാനിച്ചതിനെത്തുടർ ന്നാണ്‌ പുതിയ നിയമനം.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ, സഭാ നിയമം 401 § 1 പ്രകാരം, 2018 ജൂലായ് 3 ചൊവ്വാഴ്ച്ച വത്തിക്കാനിൽ നിന്നും പുതിയ ഇടയനെ സ്ഥാനാരോഹണം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

വത്തിക്കാന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ നടത്തപ്പെടുന്ന ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്സിറ്റിയിൽ 2010 മുതൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിൽ അധ്യാപകനും, 2011 മുതൽ 2015 വരെ അവിടുത്തെ വൈദീക വിദ്യാർത്ഥികളുടെ ആത്മീയ പിതാവുമായിരുന്നു ഫാ. പീറ്റർ പോൾ സൽദാന.

ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക് 15:30-നാണ് വത്തിക്കാനിൽ നിന്നും ഈ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്.

1964 ഏപ്രിൽ മാസം 27 ന് മംഗളൂരു രൂപതയിലെ കിന്നിഗോലി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക പഠനങ്ങൾ സ്വന്തം ഗ്രാമത്തിൽ പൂർത്തിയാക്കിയ ഇദ്ദേഹം മംഗളൂരുവിലെ ജെപ്പുവിൽ സ്ഥിതിചെയ്‌യുന്ന സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദതം നേടി.

1994-ൽ മനഃശാസ്ത്രവും രൂപീകരണവും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.

1991 മെയ് മാസം 6-ന് വൈദീകപട്ടം സ്വീകരിച്ചു.

2005 ൽ ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

1991-92 കാലഘട്ടത്തിൽ മൂഡുബെല്ലെയിലെ സെന്റ് ലോറൻസ് ഇടവകയിലും, 1992-94 കാലഘട്ടത്തിൽ മിലാഗ്രെസ്സിലെ അദ്‌ഭുതമാതാ ദേവാലയത്തിലും, 1994-96 കാലഘട്ടത്തിൽ വിറ്റൽ വ്യാകുലമാതാ ദേവാലയത്തിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996-99 കാലഘട്ടത്തിൽ സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ അധ്യാപകനായും പരിശീലകനായും പ്രവൃത്തിച്ചിരുന്നു.

1997-99 കാലഘട്ടത്തിലും 2008-2010 കാലഘട്ടത്തിലും സെമിനാരിയുടെ വൈസ്  റെക്‌ടർ ആയി സേവനം ചെയ്തു.

2015 മാർച്ച് മാസം 14-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡിന്റെ പൊതുസെക്രട്ടറിയേറ്റിലെ Consultor ആയും, അതേ വർഷം തന്നെ ജൂലൈ മാസത്തിൽ പതിനാലാമത് മെത്രാന്മാരുടെ സിനഡിന്റെ പൊതു അസംബിളിയുടെ Adiutor Secretarii Specialis (special assistant secretary) ആയി ഉയർത്തുകയും ചെയ്തിരുന്നു.

2010 മുതൽ ഉർബാനിയാനും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്‌യുവരുന്നു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago