
ജോസ് മാർട്ടിൻ
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”:
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”.
വളരെ ചെറുപ്പത്തിലെ പഠിച്ച ഒരു നല്ല വാചകം. ഈ വാക്കുകളില്‍ നന്മയുടെ, സ്നേഹത്തിന്റെ ഒരു പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്. എളിമയും ദൈവസ്നേഹത്തിന്റെ നിറവും ഇവിടെ വെളിപ്പെടുന്നുണ്ട്.
വൈദികരെ കാണുമ്പോള്‍, മുതിര്ന്നവരെ, പ്രത്യേകിച്ച് പ്രായമായ അപ്പച്ചനെയും അമ്മച്ചിയും കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന ഈ മനോഹരമായ വാക്കുകള്‍ ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായിരിക്കുന്നു. പലപ്പോഴും,
വൈദികർ പോലും സ്തുതിയുടെ മറുപടി മറന്നുപോകുന്നുവോ എന്ന് സംശയം തോന്നിപ്പോകും.
നമ്മള്‍ സ്തുതി പറയുന്നത് ആ വക്തിയോട് അല്ല അവരില്‍ വസിക്കുന്ന ഈശോയോടാണ്. ദൗര്ഭാഗ്യവശാൽ വൈദികർ പോലും ഇത് വിസ്മരിക്കുന്നു.
ഇത് ഒരു അഭിവാദനം മാത്രമല്ല ഈശോയ്ക്കുള്ള ഒരു സ്തുതി കൂടിയാണ് എന്ന കാര്യം ഇതില്‍ ഉള്ക്കൊണ്ടിട്ടുണ്ട് എന്ന് നാം ഓർക്കാതെപോകുന്നു.സ്നേഹത്തിന്റെ
നിര്ഭാഗ്യവശാല്‍ കുട്ടികളുടെ മതപഠനക്ലാസ്സുകളില്‍ പോലും ഇന്ന് ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു കാണുന്നില്ല.
നമ്മുടെ വിശ്വാസവും പൈതൃകവും കാത്തുസൂക്ഷിക്കാനും, നമ്മുടെ മാതാപിതാക്കള്‍ പിന്തുടര്ന്ന ഇത്തരം നന്മയുടെ ശീലങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും പിന്തുടരാനും നമുക്ക് സാധിക്കാതെ പോകുന്നു. ഇത് ഇന്നിന്റെ വലിയ വീഴ്ച തന്നെയാണ്.
കുഞ്ഞുങ്ങളുടെ ആത്മീയമായ വളര്ച്ചയ്ക്കും, മുതിര്ന്നെവരോടുള്ള ബഹുമാനത്തിനും ഇത്തരം ശീലങ്ങള്ക്ക് വളരെയധികം സ്വാധീനമുണ്ടെന്ന് മറക്കാതിരിക്കാം. കുഞ്ഞുങ്ങളില്‍ ഇത്തരം നന്മയുടെ ശീലങ്ങള്‍ വളര്ത്താന്‍ നമുക്ക് ശ്രമിക്കാം.
ഒരു കുഞ്ഞു നിങ്ങള്‍ക്കു സ്തുതി പറഞ്ഞാല്‍ നിങ്ങൾ വ്യക്തമായും പുര്‍ണമായും “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ” എന്നു മറുപടി പറയണം. ഇല്ലെങ്കില്‍ അവര്‍ ഈ നല്ല ശീലം ഉപേക്ഷിക്കും
സ്നേഹവും ബഹുമാനവും തുളുമ്പുന്ന ഈ അഭിവാദ്യം വഴി സന്തോഷമായി, സമാധാനമായി മറ്റുള്ളവരുടെ മുമ്പിലേയ്ക്കു കടന്നു ചെല്ലാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മള്‍ അവര്ക്ക് ഒരു അനുഗ്രഹമായി മാറും. അങ്ങനെ എല്ലാവരെയും അനുഗ്രഹിക്കുന്ന, സന്തോഷം നല്കുന്ന വ്യക്തികളായി നമുക്ക് മാറാനാകും.
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.