Categories: Articles

ഓർക്കുന്നുണ്ടോ – “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”

ഓർക്കുന്നുണ്ടോ - “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"

ജോസ് മാർട്ടിൻ

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”:
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”.
വളരെ ചെറുപ്പത്തിലെ പഠിച്ച ഒരു നല്ല വാചകം. ഈ വാക്കുകളില്‍ നന്മയുടെ, സ്നേഹത്തിന്റെ ഒരു പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്. എളിമയും ദൈവസ്നേഹത്തിന്റെ നിറവും ഇവിടെ വെളിപ്പെടുന്നുണ്ട്.

വൈദികരെ കാണുമ്പോള്‍, മുതിര്ന്നവരെ, പ്രത്യേകിച്ച് പ്രായമായ അപ്പച്ചനെയും അമ്മച്ചിയും കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന ഈ മനോഹരമായ വാക്കുകള്‍ ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായിരിക്കുന്നു. പലപ്പോഴും,
വൈദികർ പോലും  സ്തുതിയുടെ മറുപടി മറന്നുപോകുന്നുവോ എന്ന് സംശയം തോന്നിപ്പോകും.

നമ്മള്‍ സ്തുതി പറയുന്നത് ആ വക്തിയോട് അല്ല അവരില്‍ വസിക്കുന്ന ഈശോയോടാണ്. ദൗര്ഭാഗ്യവശാൽ വൈദികർ പോലും ഇത് വിസ്മരിക്കുന്നു.
ഇത് ഒരു അഭിവാദനം മാത്രമല്ല ഈശോയ്ക്കുള്ള ഒരു സ്തുതി കൂടിയാണ് എന്ന കാര്യം ഇതില്‍ ഉള്ക്കൊണ്ടിട്ടുണ്ട് എന്ന് നാം ഓർക്കാതെപോകുന്നു.സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഈ വാക്കുകള്‍ ഇന്ന് നമ്മള്‍ ഒട്ടുമിക്കവര്ക്കും കൈമോശം വന്നിരിക്കുന്നുവെന്നത് വളരെ സങ്കടകരമായ ഒരു യാഥാര്ത്ഥ്യമാണ്.

നിര്ഭാഗ്യവശാല്‍ കുട്ടികളുടെ മതപഠനക്ലാസ്സുകളില്‍ പോലും ഇന്ന് ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു കാണുന്നില്ല.
നമ്മുടെ വിശ്വാസവും പൈതൃകവും കാത്തുസൂക്ഷിക്കാനും, നമ്മുടെ മാതാപിതാക്കള്‍ പിന്തുടര്ന്ന ഇത്തരം നന്മയുടെ ശീലങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും പിന്തുടരാനും നമുക്ക് സാധിക്കാതെ പോകുന്നു. ഇത് ഇന്നിന്റെ വലിയ വീഴ്ച തന്നെയാണ്.
കുഞ്ഞുങ്ങളുടെ ആത്മീയമായ വളര്ച്ചയ്ക്കും, മുതിര്ന്നെവരോടുള്ള ബഹുമാനത്തിനും ഇത്തരം ശീലങ്ങള്ക്ക് വളരെയധികം സ്വാധീനമുണ്ടെന്ന് മറക്കാതിരിക്കാം. കുഞ്ഞുങ്ങളില്‍ ഇത്തരം നന്മയുടെ ശീലങ്ങള്‍ വളര്ത്താന്‍ നമുക്ക് ശ്രമിക്കാം.

ഒരു കുഞ്ഞു നിങ്ങള്‍ക്കു സ്തുതി പറഞ്ഞാല്‍ നിങ്ങൾ വ്യക്തമായും പുര്‍ണമായും “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ” എന്നു മറുപടി പറയണം. ഇല്ലെങ്കില്‍ അവര്‍ ഈ നല്ല ശീലം ഉപേക്ഷിക്കും
സ്നേഹവും ബഹുമാനവും തുളുമ്പുന്ന ഈ അഭിവാദ്യം വഴി സന്തോഷമായി, സമാധാനമായി മറ്റുള്ളവരുടെ മുമ്പിലേയ്ക്കു കടന്നു ചെല്ലാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മള്‍ അവര്ക്ക് ഒരു അനുഗ്രഹമായി മാറും. അങ്ങനെ എല്ലാവരെയും അനുഗ്രഹിക്കുന്ന, സന്തോഷം നല്കുന്ന വ്യക്തികളായി നമുക്ക് മാറാനാകും.
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

5 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

7 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

7 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

1 week ago