
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണവും മരണചിന്തപോലും ഭീതിയായി മാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഒത്തുകൂടിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.
നമ്മുടെ ഹൃദയം പാപാധിക്യത്താല്‍ മാനുഷിക വികാരങ്ങളോടും വേദനയോടും സ്പന്ദിക്കാതാകുമ്പോള്‍ ഭയം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍, ക്രിസ്തുവിന്‍റെ കാരുണ്യം, പിതാവിന്‍റെ കാരുണ്യം അനന്തമാണ്. അത് തിരിച്ചറിഞ്ഞു ജീവിക്കുന്നവർക്ക് ഏതവസ്ഥയിലും പുതുജീവന്‍ ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നമുക്ക് വീഴ്ചകളുണ്ടാകുമ്പോഴും, നാം ക്രിസ്തുവിന്‍റെ ലോലമായ ശബ്ദം കേള്‍ക്കണം. എഴുന്നേല്ക്കൂ, ധൈര്യമായിരിക്കൂ എന്ന് ക്രിസ്തു പറയുന്നത് ഗ്രഹിക്കമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ആത്മീയമായും ശാരീരികമായും വ്യഥകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമുക്ക് കടമയുണ്ട്. ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും പുറത്തുകൊണ്ടുവരുവാൻ, വിമോചനത്തിന്‍റ വചനവും വിമോചകന്‍റെ കടാക്ഷവും നൽകുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പാ ഓർമ്മിപ്പിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.