
മാർട്ടിൻ N ആന്റണി
പൊളിറ്റിക്കൽ ഫിലോസഫി എന്നത് പോലെയുള്ള ഒരു സംഗതിയാണ് പൊളിറ്റിക്കൽ തിയോളജി. രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയുള്ള ഒരു ദൈവസങ്കല്പമാണത്. പൊളിറ്റിക്കൽ തിയോളജിയെ കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ചിന്തകനാണ് Carl Schmitt. കത്തോലിക്കനായിരുന്നു, നിയമജ്ഞനായിരുന്നു, ചിന്തകനായിരുന്നു. ഒപ്പം നാസി അനുഭാവിയും. യഹൂദരുടെ മുഴുവൻ പുസ്തകങ്ങളും കത്തിച്ചു നശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് അയാൾ. പരമാധികാരത്തിനുള്ളിലെ നരകത്തിനെ കാണാതെ ഹിറ്റ്ലറിന് സ്തുതി പാടിയ ചിന്തകൻ.
ചില കത്തോലിക്കാ വൈദികരുടെ നിലപാടുകൾ കാണുമ്പോൾ ഓർമ്മ വരുന്നത് ഈ ചിന്തകനെയാണ്. നമ്മുടെ ദൈവ സങ്കൽപ്പങ്ങളെയും വിഗ്രഹങ്ങളെയും തച്ചുടക്കാൻ ശ്രമിക്കുന്നവരെ തല്ലുവാൻ ആളില്ലാത്തതു കൊണ്ടാണ് നമുക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞുകൊണ്ട് ചില സിനിമകൾ ഇറങ്ങുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഒരു പുരോഹിതൻ നാദിർഷായുടെ ഈശോ എന്ന സിനിമയെക്കുറിച്ചുള്ള യൂട്യൂബ് പ്രസംഗം അവസാനിപ്പിക്കുന്നത്.
ദസ്തയേവ്സ്കിയുടെ The Devils എന്ന നോവലിൽ കിറിലോവ് എന്ന കഥാപാത്രത്തിന്റെ ഒരു വാചകമുണ്ട്: That man (Jesus) was the highest of all on earth, He was that for which it was created. The whole planet, with all that is on it, is sheer madness without that man.
ഞാൻ ആലോചിക്കുകയായിരുന്നു ഈ ഈശോ എന്ന സിനിമക്കെതിരെ അലമുറയിടുന്നവരിൽ സുവിശേഷത്തിലെ ഈശോയുടെ എന്തെങ്കിലും തൻമാത്രയുണ്ടോ എന്നതാണ്. എത്ര ഭ്രാന്തമാണ് അവരുടെ വിചാരവികാരങ്ങൾ! ദസ്തയേവ്സ്കി പറയുന്നത് പോലെ തന്നെയാണ് അവിടെ സംഭവിച്ചിരിക്കുന്നത്. അവരുടെ ഗ്രഹത്തിൽ അവനില്ല.
അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനു ചുക്കാൻ വഹിക്കുന്ന പുരോഹിതരെ, ദൈവശാസ്ത്രജ്ഞരെ, നാളെ നിങ്ങൾ അറിയപ്പെടുക ഹിറ്റ്ലറിന്റെ കൂടെ നിന്നവരെ പോലെ തന്നെയായിരിക്കും. ഒരു വചനം ഞാൻ നിങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നു: “ഭൂരിപക്ഷത്തോടു ചേർന്ന് തിന്മ ചെയ്യരുത്” (പുറ 23:2).
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.