
സ്വന്തം ലേഖകൻ
മംഗളുരു: ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ. ഇപ്പോഴത്തെ മെത്രാനായ അഭിവന്ദ്യ അലോഷ്യസ് പോൾ ഡിസൂസയുടെ കാലാവധി അവസാനിച്ചതിനെത്തുടർ ന്നാണ് പുതിയ നിയമനം.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ, സഭാ നിയമം 401 § 1 പ്രകാരം, 2018 ജൂലായ് 3 ചൊവ്വാഴ്ച്ച വത്തിക്കാനിൽ നിന്നും പുതിയ ഇടയനെ സ്ഥാനാരോഹണം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
വത്തിക്കാന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ നടത്തപ്പെടുന്ന ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്സിറ്റിയിൽ 2010 മുതൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിൽ അധ്യാപകനും, 2011 മുതൽ 2015 വരെ അവിടുത്തെ വൈദീക വിദ്യാർത്ഥികളുടെ ആത്മീയ പിതാവുമായിരുന്നു ഫാ. പീറ്റർ പോൾ സൽദാന.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക് 15:30-നാണ് വത്തിക്കാനിൽ നിന്നും ഈ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്.
1964 ഏപ്രിൽ മാസം 27 ന് മംഗളൂരു രൂപതയിലെ കിന്നിഗോലി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക പഠനങ്ങൾ സ്വന്തം ഗ്രാമത്തിൽ പൂർത്തിയാക്കിയ ഇദ്ദേഹം മംഗളൂരുവിലെ ജെപ്പുവിൽ സ്ഥിതിചെയ്‌യുന്ന സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദതം നേടി.
1994-ൽ മനഃശാസ്ത്രവും രൂപീകരണവും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.
1991 മെയ് മാസം 6-ന് വൈദീകപട്ടം സ്വീകരിച്ചു.
2005 ൽ ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
1991-92 കാലഘട്ടത്തിൽ മൂഡുബെല്ലെയിലെ സെന്റ് ലോറൻസ് ഇടവകയിലും, 1992-94 കാലഘട്ടത്തിൽ മിലാഗ്രെസ്സിലെ അദ്‌ഭുതമാതാ ദേവാലയത്തിലും, 1994-96 കാലഘട്ടത്തിൽ വിറ്റൽ വ്യാകുലമാതാ ദേവാലയത്തിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996-99 കാലഘട്ടത്തിൽ സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ അധ്യാപകനായും പരിശീലകനായും പ്രവൃത്തിച്ചിരുന്നു.
1997-99 കാലഘട്ടത്തിലും 2008-2010 കാലഘട്ടത്തിലും സെമിനാരിയുടെ വൈസ് റെക്‌ടർ ആയി സേവനം ചെയ്തു.
2015 മാർച്ച് മാസം 14-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡിന്റെ പൊതുസെക്രട്ടറിയേറ്റിലെ Consultor ആയും, അതേ വർഷം തന്നെ ജൂലൈ മാസത്തിൽ പതിനാലാമത് മെത്രാന്മാരുടെ സിനഡിന്റെ പൊതു അസംബിളിയുടെ Adiutor Secretarii Specialis (special assistant secretary) ആയി ഉയർത്തുകയും ചെയ്തിരുന്നു.
2010 മുതൽ ഉർബാനിയാനും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്‌യുവരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.