സ്വന്തം ലേഖകൻ
റോം: കോതമംഗലം രൂപതയിലെ ഫാ.ജോസ് കുളത്തൂർ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “ജർമ്മൻ ദൈവശാസ്ത്രജ്ഞരായ ഹെറിബർട്ട് മ്യൂളന്റെയും വാൾട്ടർ കാസ്പറിന്റെയും പരിശുദ്ധാത്മ കേന്ദ്രീകൃത സഭാശാസ്ത്രം ത്രിത്വാത്മക സഭാശാസ്ത്ര രൂപീകരണത്തിന് സഹായിക്കുന്നു” (Pneumatocentric Ecclesiology of Heribert Mühlen and Walter Kasper as Key to Understanding the Church as a Trinitarian Mystery) എന്നതായിരുന്നു ഗവേഷണ വിഷയം. പരിശുദ്ധാത്മാ കേന്ദ്രീകൃതമായി സഭയുടെ ദൈവശാസ്ത്ര വീക്ഷണങ്ങളും പ്രബോധനങ്ങളും രൂപപ്പെടേണ്ടത്തിന്റെയും, സഭയുടെ ഘടനാരീതികളിൽ ഈ ദൈവശാസ്ത്ര വീക്ഷണം കൊണ്ടുവരേണ്ടതിന്റെയും ആവശ്യകത പ്രബന്ധത്തിൽ ഊന്നിപ്പറയുന്നുണ്ട്.
2002-ൽ കോതമംഗലം സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച റവ.ഡോ.ജോസ് കുളത്തൂർ, കോട്ടയം സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
2012-ൽ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം സ്വീകരിച്ച ഫാ.ജോസ് കുളത്തൂർ കോട്ടിക്കുളം പള്ളിയിലും, കോതമംഗലം കത്തീഡ്രൽ ദേവാലയത്തിലും ആസ്തേന്തിയായി സേവനം ചെയ്തശേഷം മഠത്തിക്കണ്ടത്തിൽ പിതാവിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
തുടർന്ന്, 2015-ൽ ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ജോസ് കുളത്തൂർ 2017-ൽ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും തന്നെയാണ് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.
കോതമംഗലം രൂപതയിൽ തോട്ടക്കര സെന്റ് ജോർജ്ജ് ആൻഡ് സെന്റ് സെബാസ്ററ്യൻസ് ഇടവകാംഗങ്ങളായ പരേതനായ ബാബു ജോസഫിന്റെയും ലൂസി ബാബുവിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് റവ.ഡോ.ജോസ് കുളത്തൂർ. അലൻ ബാബു (ഇൻഫോസിസ്, തിരുവന്തപുരം), ബാലു കെ.ബാബു (ഗ്രാന്റ് വിഷൻ, നെതർലാന്റ്സ്) എന്നിവർ സഹോദരങ്ങളാണ്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.