
സ്വന്തം ലേഖകൻ
റോം: കോതമംഗലം രൂപതയിലെ ഫാ.ജോസ് കുളത്തൂർ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “ജർമ്മൻ ദൈവശാസ്ത്രജ്ഞരായ ഹെറിബർട്ട് മ്യൂളന്റെയും വാൾട്ടർ കാസ്പറിന്റെയും പരിശുദ്ധാത്മ കേന്ദ്രീകൃത സഭാശാസ്ത്രം ത്രിത്വാത്മക സഭാശാസ്ത്ര രൂപീകരണത്തിന് സഹായിക്കുന്നു” (Pneumatocentric Ecclesiology of Heribert Mühlen and Walter Kasper as Key to Understanding the Church as a Trinitarian Mystery) എന്നതായിരുന്നു ഗവേഷണ വിഷയം. പരിശുദ്ധാത്മാ കേന്ദ്രീകൃതമായി സഭയുടെ ദൈവശാസ്ത്ര വീക്ഷണങ്ങളും പ്രബോധനങ്ങളും രൂപപ്പെടേണ്ടത്തിന്റെയും, സഭയുടെ ഘടനാരീതികളിൽ ഈ ദൈവശാസ്ത്ര വീക്ഷണം കൊണ്ടുവരേണ്ടതിന്റെയും ആവശ്യകത പ്രബന്ധത്തിൽ ഊന്നിപ്പറയുന്നുണ്ട്.
2002-ൽ കോതമംഗലം സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച റവ.ഡോ.ജോസ് കുളത്തൂർ, കോട്ടയം സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
2012-ൽ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം സ്വീകരിച്ച ഫാ.ജോസ് കുളത്തൂർ കോട്ടിക്കുളം പള്ളിയിലും, കോതമംഗലം കത്തീഡ്രൽ ദേവാലയത്തിലും ആസ്തേന്തിയായി സേവനം ചെയ്തശേഷം മഠത്തിക്കണ്ടത്തിൽ പിതാവിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
തുടർന്ന്, 2015-ൽ ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ജോസ് കുളത്തൂർ 2017-ൽ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും തന്നെയാണ് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.
കോതമംഗലം രൂപതയിൽ തോട്ടക്കര സെന്റ് ജോർജ്ജ് ആൻഡ് സെന്റ് സെബാസ്ററ്യൻസ് ഇടവകാംഗങ്ങളായ പരേതനായ ബാബു ജോസഫിന്റെയും ലൂസി ബാബുവിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് റവ.ഡോ.ജോസ് കുളത്തൂർ. അലൻ ബാബു (ഇൻഫോസിസ്, തിരുവന്തപുരം), ബാലു കെ.ബാബു (ഗ്രാന്റ് വിഷൻ, നെതർലാന്റ്സ്) എന്നിവർ സഹോദരങ്ങളാണ്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.