സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പായി ആഗ്ര അതിരൂപതയിലെ ഫാ.ജോസഫ് തൈക്കാട്ടിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 67 വയസുള്ള ഫാ.ജോസഫ് തൈക്കാട്ടിലിന്റെ നിയമനം 2019 മേയ് 31, വെള്ളിയാഴ്ച റോമിൽ പരസ്യപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 14-ന് കാറപകടത്തിൽ ബിഷപ്പ് തോമസ് തേനാട്ട് മരണപ്പെട്ടതോടെ ഗ്വാളിയർ രൂപതയിലെ മെത്രാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1952 മേയ് 31-ന് കേരളത്തിലെ എനമ്മാക്കൽ ഇടവകാംഗമായി ജോസഫ് തൈക്കാട്ടിൽ ജനിച്ചു. ആഗ്ര രൂപതക്കായി, ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അങ്ങനെ ആഗ്രയിലും അലഹബാദ് സെന്റ് ജോസഫ് സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കി. തുടർന്ന്, 1988 ഏപ്രിൽ 25-ന് പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന്, 1988-1990 കാലയളവിൽ ആഗ്രയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായും, 1990-1999 കാലയളവിൽ ആഗ്രയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ഇടവക വികാരിയായും, 1999-2002 കാലയളവിൽ നോയിഡയിലെ സെന്റ് മേരീസ് ഇടവക വികാരിയായും, 2002-2009 കാലയളവിൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരി റെക്റ്റർ ആയും സേവനമനുഷ്‌ടിച്ചു. 2009-2012 കാലയളവിൽ മഥുരയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരിയായിരുന്നു.
തുടർന്ന്, 2012-2018 കാലയളവിൽ ആഗ്ര അതിരൂപതയിലെ വികാരി ജനറലായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2018-മുതൽ ഭരത്പൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.