
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പായി ആഗ്ര അതിരൂപതയിലെ ഫാ.ജോസഫ് തൈക്കാട്ടിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 67 വയസുള്ള ഫാ.ജോസഫ് തൈക്കാട്ടിലിന്റെ നിയമനം 2019 മേയ് 31, വെള്ളിയാഴ്ച റോമിൽ പരസ്യപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 14-ന് കാറപകടത്തിൽ ബിഷപ്പ് തോമസ് തേനാട്ട് മരണപ്പെട്ടതോടെ ഗ്വാളിയർ രൂപതയിലെ മെത്രാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1952 മേയ് 31-ന് കേരളത്തിലെ എനമ്മാക്കൽ ഇടവകാംഗമായി ജോസഫ് തൈക്കാട്ടിൽ ജനിച്ചു. ആഗ്ര രൂപതക്കായി, ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അങ്ങനെ ആഗ്രയിലും അലഹബാദ് സെന്റ് ജോസഫ് സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കി. തുടർന്ന്, 1988 ഏപ്രിൽ 25-ന് പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന്, 1988-1990 കാലയളവിൽ ആഗ്രയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായും, 1990-1999 കാലയളവിൽ ആഗ്രയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ഇടവക വികാരിയായും, 1999-2002 കാലയളവിൽ നോയിഡയിലെ സെന്റ് മേരീസ് ഇടവക വികാരിയായും, 2002-2009 കാലയളവിൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരി റെക്റ്റർ ആയും സേവനമനുഷ്‌ടിച്ചു. 2009-2012 കാലയളവിൽ മഥുരയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരിയായിരുന്നു.
തുടർന്ന്, 2012-2018 കാലയളവിൽ ആഗ്ര അതിരൂപതയിലെ വികാരി ജനറലായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2018-മുതൽ ഭരത്പൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.