അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: “മുതിയാവിള വലിയച്ചന്‍” എന്ന് അറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഒക്‌ടോബർ 13-ന് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി രാവിലെ 11-ന് രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഫാ.അദെയോദാത്തൂസിന്‍റെ ചിത്രം അനാശ്ചാദനം ചെയ്തുകൊണ്ട് നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കും.
ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ക്ക് ആദ്യോഗികമായി നേതൃത്വം കൊടുക്കാനായി എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായി മോണ്‍.ഡി.സെല്‍വരാജനും, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസായി രൂപതാ ട്രിബ്യുണൽ ജഡ്ജ് റവ. ഡോ.രാഹുല്‍ലാലും, നോട്ടറിയായി രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേലും ബിഷപ്പിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ്ജ് ഏറ്റെടുക്കും. തുടര്‍ന്ന്, രൂപതാ തലത്തിലുളള ദൈവദാസ പ്രഖ്യാപനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നടത്തുന്നതോടെ ദൈവദാസപദവിയിലേക്കുളള നടപടി ക്രമങ്ങള്‍ ആരംഭിക്കും.
1947-ല്‍ ഇന്നത്തെ നെയ്യാറ്റിന്‍കര രൂപതയില്‍ സേവനത്തിനായി എത്തിയ ഫാ.അദെയോദാത്തൂസ് ഇന്ത്യയില്‍ ജീവിച്ച 40 കൊല്ലത്തില്‍ 20 കൊല്ലവും നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ദേവാലയം കേന്ദ്രീകരിച്ചാണ് മിഷന്‍ പ്രവര്‍ത്തനം നടത്തിയത്. മുതിയാവിള കേന്ദ്രീകരിച്ച് 10 ദേവാലയങ്ങളില്‍ സൈക്കിളിലും കാല്‍നടയായും മിഷന്‍ പ്രവര്‍ത്തനം നടത്തിയ അച്ചന്‍ 1968 ഒക്ടോബര്‍ 10-ന് ഇഹലോക വാസം വെടിഞ്ഞു.
ഈ മാസം 20-ന് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ, ഫാ.അദെയോദാത്തൂസ് ദൈവദാസ പദവിയിലെത്തുന്നതിന്‍റെ നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കും.
ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ ദ്യോഗികമായി ആരംഭിക്കുവാനായി, നെയ്യാറ്റിൻകര ബിഷപ്സ് ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റുഫസ് പയസലീന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.