മാർട്ടിൻ N ആന്റണി
പ്രാർത്ഥിക്കാൻ പള്ളിയിൽ പോകേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു പുരോഹിതന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നുണ്ട്. അതിനുള്ള ചെറിയൊരു മറുപടിയാണ് ഈ കുറിപ്പ്. ശരിയാണ്, ദൈവവുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ എവിടെ ഇരുന്നാലും സാധ്യമാകും. പക്ഷെ, “പ്രാർത്ഥന എന്നത് കമ്മ്യൂണിക്കേഷൻ മാത്രമല്ല”ട്ടോ, കമ്മ്യൂണിയനും കൂടിയാണ്.
ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ച ക്രിസ്തുവിനെ മാതൃകയാക്കാൻ പറയുന്ന അച്ചൻ ഒരു കാര്യം കൂടി ഓർക്കണം. ഏകനായി പ്രാർത്ഥിച്ച അതേ ക്രിസ്തു തന്നെയാണ് പ്രാർത്ഥനയിലെ കമ്മ്യൂണിയനും പ്രാധാന്യം കൊടുത്തിട്ടുള്ളത്. പ്രാർത്ഥനയെ വെറുമൊരു കമ്മ്യൂണിക്കേഷനാക്കി ചുരുക്കി കളയുമ്പോഴാണ് പള്ളിയും വേണ്ട ദേവാലയവും വേണ്ട എന്നൊക്കെ പറയാൻ നമുക്ക് തോന്നുന്നത്.
പ്രാർത്ഥന കമ്മ്യൂണിയൻ കൂടിയാണ്. അതുകൊണ്ടാണ് യേശു ‘രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുമ്പോൾ’ എന്ന് പറയുന്നത്. ആ പ്രാർത്ഥനാ സങ്കല്പത്തിൽ “വിജനപ്രദേശം” എന്ന സങ്കല്പമില്ല. അവിടെയുള്ളത് “കൂട്ടായ്മ അഥവാ എക്ലൈസിയ” എന്ന സങ്കല്പമാണ്. ആ പ്രാർത്ഥന എന്ന സങ്കൽപ്പത്തിൽ “ദൈവവും മനുഷ്യരുമുണ്ട്”. അതാണ് യേശു പഠിപ്പിച്ചുതന്ന പ്രാർത്ഥനയുടെയും പ്രത്യേകത.
ഉദാഹരണത്തിന്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ കമ്മ്യൂണിക്കേഷനും കമ്മ്യൂണിയനും ഉണ്ട്. ആ പ്രാർത്ഥനയിൽ ദൈവവും മനുഷ്യനും ഉണ്ട്. അതുകൊണ്ട് ബഹുമാനപ്പെട്ട അച്ചാ, പ്രാർത്ഥനയെ കമ്മ്യൂണിക്കേഷൻ മാത്രമായിട്ട് ചുരുക്കി കളയരുത്. അതിൽ “കൂട്ടായ്മ അഥവാ കമ്മ്യൂണിയൻ” എന്ന സങ്കല്പവും കൂടിയുണ്ട്.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.