
സ്വന്തം ലേഖകൻ
റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.
245 വർഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനാണ് വിൻചെൻസോ. കർദ്ദിനാൾ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗൽഭരുടെ പിൻഗാമിയായാണ് ഇദ്ദേഹം ഈ പദവിയിലേയ്ക്ക് എത്തുന്നത്.
പ്രൊഫസർ വിൻചെസെൻസോ ബോണോമോ, ഇന്റർനാഷണൽ ലോസിന്റെ ഓർഡിനറിയും ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ പി.എച്ച്.ഡി. ഡിപ്പാർട്ടമെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.
1961 ഏപ്രിൽ 17-ന് ഗയാത്തായിൽ ആണ് പ്രൊഫ. വിൻചെസെൻസോ ബുനോമോയുടെ ജനനം.
1984- ൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു.
1983 മുതൽ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ‘ഓർഗനൈസേഷൻ ഓഫ് ഹോളി സീ’ യുടെയും ‘ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ബോഡീ’സിന്റെ (F.A., I.F.A.D., P.A.M.) പ്രതിനിധിയുമാണ്. അദ്ദേഹം 2007 ൽ ഇതിന്റെ ഓഫീസ് മേധാവി ആയി നിയമിക്കപ്പെട്ടു. അതുപോലെതന്നെ, കാനോൻ-പൊതു നിയമ അഭിഭാഷകനായ വിൻചെൻസൊ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2014 മുതൽ വിൻചെൻസൊ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.
1773-ൽ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്തെമ്പാടുനിന്നുമുള്ള നിരവധി സെമിനാരി വിദ്യാർത്ഥികളും വൈദികരും സന്യസ്തരും അല്‍മായരും ഉൾപ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.