സ്വന്തം ലേഖകൻ
റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.
245 വർഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനാണ് വിൻചെൻസോ. കർദ്ദിനാൾ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗൽഭരുടെ പിൻഗാമിയായാണ് ഇദ്ദേഹം ഈ പദവിയിലേയ്ക്ക് എത്തുന്നത്.
പ്രൊഫസർ വിൻചെസെൻസോ ബോണോമോ, ഇന്റർനാഷണൽ ലോസിന്റെ ഓർഡിനറിയും ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ പി.എച്ച്.ഡി. ഡിപ്പാർട്ടമെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.
1961 ഏപ്രിൽ 17-ന് ഗയാത്തായിൽ ആണ് പ്രൊഫ. വിൻചെസെൻസോ ബുനോമോയുടെ ജനനം.
1984- ൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു.
1983 മുതൽ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ‘ഓർഗനൈസേഷൻ ഓഫ് ഹോളി സീ’ യുടെയും ‘ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ബോഡീ’സിന്റെ (F.A., I.F.A.D., P.A.M.) പ്രതിനിധിയുമാണ്. അദ്ദേഹം 2007 ൽ ഇതിന്റെ ഓഫീസ് മേധാവി ആയി നിയമിക്കപ്പെട്ടു. അതുപോലെതന്നെ, കാനോൻ-പൊതു നിയമ അഭിഭാഷകനായ വിൻചെൻസൊ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2014 മുതൽ വിൻചെൻസൊ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.
1773-ൽ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്തെമ്പാടുനിന്നുമുള്ള നിരവധി സെമിനാരി വിദ്യാർത്ഥികളും വൈദികരും സന്യസ്തരും അല്‍മായരും ഉൾപ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.