
സ്വന്തം ലേഖകൻ
റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.
245 വർഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സർവ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനാണ് വിൻചെൻസോ. കർദ്ദിനാൾ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗൽഭരുടെ പിൻഗാമിയായാണ് ഇദ്ദേഹം ഈ പദവിയിലേയ്ക്ക് എത്തുന്നത്.
പ്രൊഫസർ വിൻചെസെൻസോ ബോണോമോ, ഇന്റർനാഷണൽ ലോസിന്റെ ഓർഡിനറിയും ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ പി.എച്ച്.ഡി. ഡിപ്പാർട്ടമെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.
1961 ഏപ്രിൽ 17-ന് ഗയാത്തായിൽ ആണ് പ്രൊഫ. വിൻചെസെൻസോ ബുനോമോയുടെ ജനനം.
1984- ൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ സിവിൽ നിയമ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു.
1983 മുതൽ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ‘ഓർഗനൈസേഷൻ ഓഫ് ഹോളി സീ’ യുടെയും ‘ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ബോഡീ’സിന്റെ (F.A., I.F.A.D., P.A.M.) പ്രതിനിധിയുമാണ്. അദ്ദേഹം 2007 ൽ ഇതിന്റെ ഓഫീസ് മേധാവി ആയി നിയമിക്കപ്പെട്ടു. അതുപോലെതന്നെ, കാനോൻ-പൊതു നിയമ അഭിഭാഷകനായ വിൻചെൻസൊ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2014 മുതൽ വിൻചെൻസൊ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.
1773-ൽ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്തെമ്പാടുനിന്നുമുള്ള നിരവധി സെമിനാരി വിദ്യാർത്ഥികളും വൈദികരും സന്യസ്തരും അല്‍മായരും ഉൾപ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.