
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബുധനാഴ്ച്ച അന്തരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി. ജന്‍മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശാലയുടെ മണ്ണില്‍ അന്ത്യ വിശ്രമം കൊളളണമെന്നതായിരുന്നു ഫാ.ജെയിംസിന്‍റെ അന്ത്യാഭിലാഷം. തുടര്‍ന്ന് ഫാ.ജെയിംസ് ആഗ്രഹിച്ചത് പോലെ ദേവാലയത്തിന് സമീപത്തെ കല്ലറയില്‍ അന്ത്യവിശ്രമത്തിന് രൂപത ഇടമൊരുക്കി.
ഇന്ന് രാവിലെ 10-ന് പാറശാല സെന്‍റ് പീറ്റര്‍ പളളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഫാ.ജെയിംസ് വടചൊല്ലി. പാല പ്രവിത്താനം ഞാറക്കാട് ഹൗസില്‍ തോമസ്-ഏലീയാമ്പ ദമ്പതികളുടെ 5 മക്കളില്‍ 3 മനായാണ് ഫാ.ജെയിംസ് ജനിച്ചത്. 1963-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ഇടവകയില്‍ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളില്‍ സോവനം അനുഷ്ടിച്ചു.
2012-ല്‍ വൈദികപദവിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ വിശ്വാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ “ചിന്താരത്നങ്ങള്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഇന്ന്, പാറശാല സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്,തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മോൺ.യൂജിൻ എച്ച്.പെരേര, നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.സെല്‍വരാജന്‍, മോണ്‍.റൂഫസ്പയസലിന്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം അതിരൂപതാമെത്രാൻ ഡോ.സൂസപാക്യം ദിവ്യബലിക്ക് മുൻപ് അച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഫാ.ജെയിംസിന് വേണ്ടിയുളള അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30-ന് നടക്കും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.