Categories: Diocese

പാലായില്‍ നിന്നെത്തി പാറശാലയില്‍ അന്ത്യവിശ്രമം; ഫാ.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി

പാലായില്‍ നിന്നെത്തി പാറശാലയില്‍ അന്ത്യവിശ്രമം; ഫാ.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ബുധനാഴ്ച്ച അന്തരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി. ജന്‍മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശാലയുടെ മണ്ണില്‍ അന്ത്യ വിശ്രമം കൊളളണമെന്നതായിരുന്നു ഫാ.ജെയിംസിന്‍റെ അന്ത്യാഭിലാഷം. തുടര്‍ന്ന് ഫാ.ജെയിംസ് ആഗ്രഹിച്ചത് പോലെ ദേവാലയത്തിന് സമീപത്തെ കല്ലറയില്‍ അന്ത്യവിശ്രമത്തിന് രൂപത ഇടമൊരുക്കി.

ഇന്ന് രാവിലെ 10-ന് പാറശാല സെന്‍റ് പീറ്റര്‍ പളളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഫാ.ജെയിംസ് വടചൊല്ലി. പാല പ്രവിത്താനം ഞാറക്കാട് ഹൗസില്‍ തോമസ്-ഏലീയാമ്പ ദമ്പതികളുടെ 5 മക്കളില്‍ 3 മനായാണ് ഫാ.ജെയിംസ് ജനിച്ചത്. 1963-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ഇടവകയില്‍ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളില്‍ സോവനം അനുഷ്ടിച്ചു.

2012-ല്‍ വൈദികപദവിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ വിശ്വാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ “ചിന്താരത്നങ്ങള്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഇന്ന്, പാറശാല സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്,തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മോൺ.യൂജിൻ എച്ച്.പെരേര, നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.സെല്‍വരാജന്‍, മോണ്‍.റൂഫസ്പയസലിന്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം അതിരൂപതാമെത്രാൻ ഡോ.സൂസപാക്യം ദിവ്യബലിക്ക് മുൻപ് അച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ഫാ.ജെയിംസിന് വേണ്ടിയുളള അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30-ന് നടക്കും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

17 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago